Home Featured മലയാളി യുവതി ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ചു

മലയാളി യുവതി ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ചു

by admin

ബെംഗളൂരുവില്‍ മലയാളി യുവതി മരിച്ച നിലയില്‍.ഐടി കമ്ബനിയില്‍ ജോലി ചെയ്തിരുന്ന മാള സ്വദേശിനിയെയാണ് ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്ബില്‍ അച്യുതന്റെയും ശ്രീദേവിയുടെയും മകള്‍ അനുശ്രീ (29) ആണ് മരിച്ചത്. കാരണം വ്യക്തമല്ല

സീരിയല്‍ നടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, 2 തവണ ബലമായി ഗര്‍ഭം അലസിപ്പിച്ചു; ഒളിവില്‍ പോയ നടനെ പോലീസ് അറസ്റ്റ് ചെയ്തു

സീരിയല്‍ നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്ന് നടനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ കന്നഡ നടൻ മദനൂർ മനുവിനെ ആണ് ലൈംഗിക പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.മനുവിന്റെ പുതിയ സിനിമ ‘കുലദല്ലി കീള്യാവുദോ’ ബുധനാഴ്ച റിലീസ്ചെയ്യാനിരിക്കെയാണ് അറസ്റ്റ്. ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച്‌ കന്നഡ സീരിയല്‍നടി നല്‍കിയ പരാതിയില്‍ ബെംഗളൂരുവിലെ അന്നപൂർണേശ്വരീനഗർ പോലീസാണ് മനുവിന്റെപേരില്‍ കേസെടുത്തത്.

തുടർന്ന് ഒളിവില്‍പ്പോകാൻ ശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കന്നഡ സീരിയല്‍നടനായും ഹാസ്യതാരമായും പേരെടുത്തയാളാണ് മദനൂർ മനു. കോമഡി കിലാഡിഗളു എന്ന ടിവി ഷോയില്‍ ജനപ്രീതിനേടി. ‘കുലദല്ലി കീള്യാവുദോ’ എന്ന സിനിമയിലെ പ്രധാന നടനാണ് മനു. ബലാത്സംഗം, വഞ്ചന, ശാരീരിക ആക്രമണം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നിവയാണ് സീരിയല്‍ നടിയുടെ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. 2018 ല്‍ കോമഡി ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് നടി മനുവിനെ പരിചയപ്പെടുന്നത്. താനുമായി നടൻ നല്ല സൗഹൃദത്തിലായിരുന്നു.

സംഭവ ദിവസം ഷോയുടെ ശമ്ബളം നല്‍കാമെന്ന് പറഞ്ഞ് മനു തന്നെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നാണ് ഇരയുടെ പരാതി.മനു പിന്നീട് തന്റെ വീട്ടില്‍ വന്ന് തന്നെ കെട്ടിയിട്ട് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. നടന്‍റ പീഡനത്തിന് ഇരയായി താൻ രണ്ടുതവണ ഗർഭിണിയായി. രണ്ട് തവണയും മനു ഗർഭഛിദ്ര ഗുളികകള്‍ നല്‍കിയെന്നും നടി ആരോപിക്കുന്നു. തന്നെ ശാരീരികമായി ആക്രമിച്ചുവെന്നും, സമ്മതമില്ലാതെ തന്റെ സ്വകാര്യ വീഡിയോകള്‍ പകർത്തി ഭീഷണിപ്പെടുത്തിയെന്നും നടിയി ആരോപിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group