കാർ തെന്നിമാറി ഡിവൈഡറില്‍ ഇടിച്ച് മലയാളി യുവ ഡോക്ടർ മരിച്ചു. നഗരത്തില്‍ നന്തൂർ തരേറ്റോട്ടക്ക് സമീപം തിങ്കളാഴ്ച രാത്രി 11.45 ഓടെയുണ്ടായ റോഡപകടത്തില്‍ സ്വകാര്യ ആശുപത്രിയിലെ യുവ ഫിസിയോതെറപ്പി ഡോക്ടർ ആലപ്പുഴ സ്വദേശി ഡോ.മുഹമ്മദ് അമലാണ് (29) മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കനത്ത മഴയില്‍ കാർ തെന്നിമാറി ഡിവൈഡറില്‍ ഇടിച്ച് രണ്ടോ മൂന്നോ തവണ മറിഞ്ഞാണ് അപകടം. അടുത്തിടെയാണ് അമല്‍ ഫിസിയോതെറാപ്പി ബിരുദം പൂർത്തിയാക്കി ദേർളക്കട്ടെയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
കാനച്ചൂർ മെഡിക്കല്‍ കോളജിലെ സുഹൃത്തിനൊപ്പം നന്തൂരില്‍ നിന്ന് പമ്ബ് വെല്ലിലേക്ക് വരുകയായിരുന്നു. ഗുരുതര പരിക്കേറ്റ അമലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്ബ് മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു.അപകടത്തതിന് പിന്നാലെ സംഭവ സ്ഥലത്തിന് സമീപം ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. അപകട സമയത്ത് നിരവധി വാഹനങ്ങള്‍ അമിത വേഗതയില്‍ കടന്നുപോകുന്നതിനിടെ മുന്നിലുള്ള വാഹനങ്ങള്‍ നിർത്തിയപ്പോള്‍ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്യാൻ ശ്രമിച്ചതിണ് ലോറി മറിയാനിടയാക്കിയത്. ഇത് നന്തൂർ-പമ്ബ്‌വെല്‍ പാതയില്‍ രാത്രി ഏറെ നേരം വലിയ ഗതാഗതക്കുരുക്കിന് കാരണമായി. കദ്രി ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വിവാഹം കഴിഞ്ഞ് 36 ദിവസം മാത്രം; ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കി യുവതി ഭര്‍ത്താവിനെ കൊന്നു
വിവാഹം കഴിഞ്ഞ് 36-ാം ദിവസം ഭക്ഷണത്തില്‍ വിഷം ചേർത്ത് നല്‍കി ഭർത്താവിനെ കൊലപ്പെടുത്തി യുവതി. ഝാർഖണ്ഡിലെ ഗർവ ജില്ലയിലാണ് കൊലപാതകം നടന്നത്.ബഹോകുന്ദർ ഗ്രാമത്തിലെ ബുദ്ധനാഥ് സിങ് ആണ് കൊല്ലപ്പെട്ടത്.22കാരിയായ സുനിത എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതി അറസ്റ്റിലായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ യുവതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
തന്‍റെ മകനെ ഭാര്യ കൊലപ്പെടുത്തിയതായി രാജ്മതി ദേവിയെന്ന സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.വിവാഹം കഴിഞ്ഞ് പിറ്റേന്ന് മുതല്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. തനിക്ക് ബുദ്ധനാഥിനെ ഇഷ്ടമായില്ലെന്നും ഒരുമിച്ച് ജീവിക്കാനാകില്ലെന്നും യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍, പ്രശ്നമൊന്നുമില്ലെന്ന മട്ടില്‍ വീണ്ടും യുവതിയുടെ കുടുംബം സുനിതയെ ഭർത്താവിന്‍റെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.