സുൽത്താൻബത്തേരി : കർണാടകയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അഞ്ചുപേർക്ക് പരിക്കേറ്റു.തിരുവമ്പാടി കളരിക്കൽ ഡെയ്സി (27), പെരുമ്പാവൂർ സ്വദേശികളായ കൂട്ടുങ്കൽ ബേബി സോളമൻ (68), ലില്ലി ബേബി (56), ആനന്ദ് ബേബി (31), അറക്കൽ റീന ബെന്നി (53) എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ ഇവരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രികളിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.മൂലഹള്ളയിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം വനത്തിൽ ഞായറാഴ്‌ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ഗുണ്ടൽപേട്ട ഭാഗത്തുനിന്ന് വരുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം മരത്തിലിടിച്ചാണ് അപകടം. .
രണ്ടു വട്ടം മാറ്റിവച്ച യാത്ര ഇക്കുറി അന്ത്യ യാത്രയായി; മുന്‍ മുഖ്യമന്ത്രിയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു
എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.സംസ്‌കാരം അടക്കമുള്ള ചടങ്ങുകള്‍ക്കായി വിജയ് രൂപാണിയുടെ മൃതദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ അഹമ്മദാബാദില്‍ നിന്ന് രാജ്‌കോട്ടിലേക്ക് വൈകാതെ കൊണ്ടുപോകും.മൃതദേഹം തിരിച്ചറിഞ്ഞതോടെ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേഷ് പട്ടേല്‍ അറിയിച്ചു.ഋഷികേഷ് പട്ടേലിന്റെ വാക്കുകള്‍ – ‘ജൂണ്‍ 12 ന് അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അന്തരിച്ചു.
ഇന്ന് രാവിലെ 11:10-നാണ് അദ്ദേഹത്തിന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. വിജയ് രൂപാണി വര്‍ഷങ്ങളോളം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.’ജൂണ്‍ 12 ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് ബോയിങ് ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. മരിച്ചവരില്‍ 68 കാരനായ വിജയ് രൂപാണിയും ഉള്‍പ്പെട്ടിരുന്നു.കുടുംബാംഗങ്ങളെ കാണാനാണ് അദ്ദേഹം ലണ്ടനിലേക്ക് യാത്ര തിരിച്ചത്.
ആദ്യം മെയ് 19 ലണ്ടനിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. ആ ടിക്കറ്റ് പിന്നീട് റദ്ദാക്കി. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് വീണ്ടും യാത്ര ഷെഡ്യൂള്‍ ചെയ്‌തെങ്കിലും വീണ്ടും റദ്ദാക്കി. പിന്നീടാണ് വിമാന ദുരന്തം ഉണ്ടായ ദിവസമായ ജൂണ്‍ 12 ന് ടിക്കറ്റ് ബുക്ക് ചെയ്തത്. ബിസിനസ് ക്ലാസിലാണ് അദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തത്. രണ്ടു തവണ റദ്ദാക്കിയ യാത്രയാണ് ഒടുവില്‍ അന്ത്യ യാത്രയായി മാറിയത്. ഭാര്യ മകളെയും കാണാനായിരുന്നു ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുടെ ലണ്ടനിലേക്കുള്ള യാത്ര.