മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എംഎസ്‌ആർടിസി) ബസ് ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് കർണാടകയിലേക്കുള്ള ബസുകള്‍ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക്.ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിന് നേരെ വെള്ളിയാഴ്ച രാത്രി കർണാടകയിലെ ചിത്രദുർഗയില്‍ വെച്ച് കന്നഡ അനുകൂല പ്രവർത്തകരുടെ ആക്രമണം ഉണ്ടായതായി സർനായിക് പറഞ്ഞു.
ഡ്രൈവർ ഭാസ്‌കർ ജാദവിന്റെ മുഖത്ത് കറുപ്പ് തേക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. കർണാടക സർക്കാർ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ ബസ് സർവീസുകള്‍ പുനരാരംഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മ വഴക്ക് പറഞ്ഞതിന് രണ്ടാം ക്ലാസുകാരൻ വീടുവിട്ടിറങ്ങി; പൊലീസ് സ്റ്റേഷനെന്ന് കരുതിയെത്തിയത് ഫയര്‍ സ്റ്റേഷനില്‍
അമ്മ വഴക്കുപറഞ്ഞതിന് രണ്ടാം ക്ലാസുകാരൻ വീടുവിട്ടിറങ്ങി. നാല് കിലോമീറ്ററോളം നടന്നശേഷം ഫയർ സ്റ്റേഷനില്‍ എത്തി പൊലീസ് സ്റ്റേഷൻ ആണെന്ന് കരുതിയാണ് ഫയർ സ്റ്റേഷനില്‍ എത്തിയത്.ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കുട്ടിയുടെ പിതാവിനെയും ചൈല്‍ഡ് ലൈൻ അധികൃതരേയും വിവരമറിയിച്ചു.ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടി അവധി ദിവസമായതിനാല്‍ സമീപത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുകയാണെന്നായിരുന്നു വീട്ടുകാർ കരുതിയത്. ഇരുമ്ബുഴിയില്‍ നിന്ന് മലപ്പുറം വരെയാണ് നടന്നത്. ചൈല്‍ഡ് ലൈൻ പ്രവർത്തകർ സുരക്ഷിതമായി കുട്ടിയെ വീട്ടിലെത്തിച്ചു.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഏഴു വയസുകാരൻ ഫയർ സ്റ്റേഷനില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉമ്മ വീട്ടില്‍ കയറ്റുന്നില്ലെന്നായിരുന്നു കുട്ടിയുടെ പരാതി.കുട്ടിയോട് വിശദമായി കാര്യം തിരക്കിയപ്പോഴാണ് വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങിയതാണെന്ന് മനസിലായത്. പിന്നാലെ കുട്ടിക്കും വെള്ളവും സ്റ്റേഷനിലുണ്ടായിരുന്ന ഭക്ഷണവും കൊടുത്തു. തുടർന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈനെ വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തേക്കായിരുന്നു ആദ്യം വിളിച്ചത്. അവർ മലപ്പുറവുമായി ബന്ധപ്പെട്ടു. അവിടുന്ന് ആള് വരാമെന്ന് അറിയിച്ചു. പ്രാദേശികമായി അന്വേഷിച്ചപ്പോള്‍ കുട്ടിയുടെ പിതാവിന്റെ വിവരങ്ങളും ലഭിച്ചു. പിതാവുമായി ബന്ധപ്പെട്ടു.
കുട്ടി കുരുത്തക്കേട് കാണിച്ചതിനായിരുന്നു ഉമ്മ വഴക്ക് പറഞ്ഞിരുന്നത്. അമ്മക്കെതിരെ കേസ് കൊടുക്കുമെന്ന് കുട്ടി പറഞ്ഞിരുന്നു. വഴക്ക് പറയുന്നതിനിടെ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി പറയാൻ പറഞ്ഞതോടെയാണ് കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് വീട് വിട്ടിറങ്ങിയത്. കുട്ടിയെ സുരക്ഷിതമായി ചൈല്‍ഡ് ലൈൻ അധികൃതരേയും പിതാവിനെയും ഏല്‍പ്പിച്ചെന്ന് ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറയുന്നു.