Home Featured ലുലുഗ്രൂപ്പ് ബെംഗളൂരുവിലെ നാലാമത്തെ സ്റ്റോർ തുറന്നു

ലുലുഗ്രൂപ്പ് ബെംഗളൂരുവിലെ നാലാമത്തെ സ്റ്റോർ തുറന്നു

by admin

ബെംഗളൂരു : ലുലുഗ്രൂപ്പ് ബെംഗളൂരുവിലെ നാലാമത്തെ സ്റ്റോറായ ലുലു ഡെയ്ലി ഇലക്ട്രോണിക് സിറ്റിയിലെ എം5 ഇസിറ്റി മാളിൽ തുറന്നു. ഗതാഗത-മുസ്‌റായ് വകുപ്പു മന്ത്രി രാമലിംഗ റെഡ്ഡിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.

എം5 മഹേന്ദ്ര ഗ്രൂപ്പ് ചെയർമാൻ ബി.ടി. നാഗരാജ് റെഡ്ഡി, ചിക്പേട്ട് എം.എൽ.എ. ഉദയ് ബി. ഗരുഡാചാർ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി, ലുലു ഇൻ്റർനാഷണൽ ഹോൾഡിംഗ്സ് ഡയറക്‌ടർ എ.വി.അനന്ത് എന്നിവരും സന്നിഹിതരായി.ഉപഭോക്താക്കൾക്ക് ലോകോത്തര ഷോപ്പിങ് അനുഭവം കൂടുതൽ അടുത്തെത്തിക്കുന്നതാണ് പുതിയ സ്റ്റോറെന്ന് എം.എ. യൂസഫലി പറഞ്ഞു.

43,670 ചതുരശ്ര അടി വിസ്‌തൃതിയുള്ള സ്റ്റോറിൽ പഴങ്ങൾ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, മാംസം, പാലുത്പന്നങ്ങൾ, ഗാർഹികാവശ്യവസ്തുക്കൾ, കളിപ്പാട്ടങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുൾപ്പെടെ ലഭ്യമാക്കിയിട്ടുണ്ട്. ലുലുഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒ.യുമായ എം.എ. നിഷാദ്, ഡയറക്ടർ ഫഹാസ് അഷ്റഫ്, സിഒഒരജിത് രാധാകൃഷ്ണ്‌ണൻ, കർണാടക റീജണൽ ഡയറക്ടർ കെ.കെ. ഷെരീഫ്, റീജണൽ മാനേജർ കെ.പി. ജമാൽ എന്നിവരും പങ്കെടുത്തു.

മറ്റ് സിനിമകളെ പ്രാദേശിക സിനിമകളാക്കി ഹിന്ദി സിനിമയെ ഇന്ത്യൻ സിനിമയായി ചിത്രീകരിച്ചു; അന്ന് അപമാനിതനായതുപോലെ തോന്നി’ -ചിരഞ്ജീ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സിനിമ താരങ്ങളില്‍ ഒരാളായിരുന്നിട്ടും 1989 ല്‍ ദേശീയ അവാർഡ് ദാന ചടങ്ങിനായി എത്തിയപ്പോള്‍ അപമാനിതനായതിനെക്കുറിച്ച്‌ തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്ജീവി.ചടങ്ങിനായി ന്യൂഡല്‍ഹി സന്ദർശിച്ചപ്പോള്‍ തനിക്ക് അപമാനം തോന്നിയതായി മുമ്ബൊരിക്കല്‍ ചിരഞ്ജീവി വ്യക്തമാക്കിയിട്ടുണ്ട്.1989ലാണ് അദ്ദേഹത്തിന്റെ ‘രുദ്രവീണ’ എന്ന ചിത്രത്തിന് ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള നർഗീസ് ദത്ത് അവാർഡ് ലഭിച്ചത്.

മറ്റ് ഭാഷ വ്യവസായങ്ങളില്‍ നിന്നുള്ള വിപുലമായ സംഭാവനകളെ അവഗണിച്ചുകൊണ്ട് പല ഉദ്യോഗസ്ഥന്മാരും ഇന്ത്യൻ സിനിമയെ ഹിന്ദി സിനിമകളുമായി മാത്രം തുലനം ചെയ്യുന്നതായി തോന്നുന്നു എന്ന് ചിരഞ്ജീവി അഭിപ്രായപ്പെട്ടു.അവാർഡ് ദാന ചടങ്ങിന് മുമ്ബ് സർക്കാർ ഒരുക്കിയ ചായ സല്‍ക്കാരത്തിന്‍റെ ഓർമകളും നടൻ പങ്കുവെച്ചു. പൃഥ്വിരാജ് കപൂർ, രാജ് കപൂർ, അമിതാഭ് ബച്ചൻ തുടങ്ങിയവരുടെ ഛായാചിത്രങ്ങള്‍ നിറഞ്ഞ ഒരു ഗാലറിയിലൂടെയാണ് താൻ നടന്നതെന്ന് അദ്ദേഹം ഓർത്തു.

എന്നാല്‍ ചിത്രങ്ങളില്‍ ഒരു ദക്ഷിണേന്ത്യൻ താരത്തെ കാണുമെന്ന് പ്രതീക്ഷിച്ച്‌ നടത്തം തുടർന്നു, പക്ഷേ എം.ജി.ആർ, ജയലളിത, പ്രേം നസീർ എന്നിവരുടെ കുറച്ച്‌ സ്റ്റില്ലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.’അവർ അതിന് സൗത്ത് ഫിലിംസ് എന്ന് പേരിട്ടു. അത്രയേ ഉള്ളൂ. രാജ്കുമാർ, വിഷ്ണുവർദ്ധൻ, എൻ. ടി. രാമറാവു, നാഗേശ്വര റാവു, ശിവാജി ഗണേശൻ തുടങ്ങിയ അതികായന്മാരെയോ, നമ്മുടെ സിനിമ വ്യവസായങ്ങളിലെ ഇതിഹാസ ചലച്ചിത്ര പ്രവർത്തകരോ അങ്ങനെ ആരും ഇല്ല.

ആ നിമിഷം എനിക്ക് വളരെ അപമാനം തോന്നി. മറ്റ് സിനിമകളെ ‘പ്രാദേശിക സിനിമകള്‍’ എന്ന് തരംതിരിച്ച്‌, അവർ ഹിന്ദി സിനിമയെ ഇന്ത്യൻ സിനിമയായി ചിത്രീകരിച്ചു’ -അദ്ദേഹം പറഞ്ഞു.2024-ല്‍ രാജീവ് മസന്ദുമായുള്ള സംഭാഷണത്തിനിടെ, ഹിന്ദി സിനിമയുടെ ആധിപത്യം ചുവരുകളിലെ ഇമേജറികളില്‍ പ്രതിഫലിക്കുന്നത് കാണുന്നത് എത്രമാത്രം അസ്വസ്ഥതയുണ്ടാക്കി എന്ന് ചിരഞ്ജീവി ആവർത്തിച്ചു. എസ്.എസ്. രാജമൗലിയുടെ ബാഹുബലി പോലുള്ള പാൻ-ഇന്ത്യ സിനിമകളുടെ വിജയം ആ തടസങ്ങള്‍ തകർക്കാൻ സഹായിച്ചുവെന്നും, പ്രാദേശിക സിനിമക്ക് ദേശീയ വേദിയില്‍ അർഹത ലഭിക്കാൻ ഇത് സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group