തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിൽ നടപ്പാക്കിയ ലോക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി. നിലവിലെ നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം.

വിദഗ്ധ സമിതി നിര്‍ദേശ പ്രകാരമാണ് ലോക്ഡൗണ്‍ നീട്ടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി 10ന് താഴെയെത്തും വരെ ലോക്ഡൗണ്‍ തുടരണമെന്നാണ് വിദഗ്ധ സമിതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.
നേതൃമാറ്റമില്ല; കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി തുടരും
കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഏതാനും ദിവസങ്ങളായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, മരണനിരക്ക് ഉയരുകയാണ്. ഇന്നലെ 227ഉം മിനിഞ്ഞാന്ന് 209ഉം മരണം സ്ഥിരീകരിച്ചു.
ഇന്നലെ 14.27 ശതമാനം ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി. മിനിഞ്ഞാന്ന് 14.89 ആയിരുന്നു. ഒരുഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 30ലേക്ക് ഉയര്‍ന്നിരുന്നു.
മേയ് എട്ടിനാണ് കേരളത്തിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. എട്ട് മുതല്‍ 16 വരെയായിരുന്ന ലോക്ഡൗണ്‍ പിന്നീട് 23 വരെയും, പിന്നീട് ജൂണ്‍ ഒമ്ബത് വരെയും നീട്ടുകയായിരുന്നു.