ബംഗളൂരു: ചാമരാജ് നഗറിലെ ആശുപത്രിയില്‍ ഒാക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ച സംഭവത്തിന് പിന്നാലെ ഒാക്സിജന്‍ തീരുകയാണെന്ന അപായ സന്ദേശവുമായി (എസ്.ഒ.എസ്) ബംഗളൂരുവിലെ ആശുപത്രികള്‍.

വീണ്ടും ഓക്സിജന്‍ കിട്ടാതെ ദുരന്തം; കര്‍ണാടക കേരള അതിര്‍ത്തി ജില്ലയില്‍ 24 മരണം
കഴിഞ്ഞ ദിവസങ്ങളിലും ആശുപത്രികളില്‍നിന്ന് ഒാക്സിജന്‍ തീരുന്നത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ വന്നിരുന്നെങ്കിലും തിങ്കളാഴ്ച ഒരേസമയം നഗരത്തിലെ രണ്ട് ആശുപത്രികളില്‍നിന്നാണ് സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം സമൂഹ മാധ്യമങ്ങളിലെത്തിയത്. കോവിഡ് രോഗികളാല്‍ ബംഗളൂരുവിലെ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. പലയിടത്തും ഒാക്സിജെന്റ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് അപായ സന്ദേശങ്ങള്‍ ഏറുന്നത്.
കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ…
തിങ്കളാഴ്ച ആര്.ടി നഗറിലെ മെഡാക്സ് ആശുപത്രിയില്‍നിന്നും മൈസൂരു റോഡിലെ രാജരാജേശ്വരി മെഡിക്കല്‍ കോളജില്‍നിന്നുമാണ് ഏതാനും മണിക്കൂറുകളിലേക്ക് മാത്രമുള്ള ഒാക്സിജനാണ് അവശേഷിക്കുന്നതെന്ന അപായ സന്ദേശമെത്തിയത്. കഴിഞ്ഞ രണ്ടു ദിവസത്തിലധികമായി ഒാക്സിജന്‍ സ്റ്റോക്ക് ലഭിച്ചിട്ടില്ലെന്നും തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ഒാക്സിജന്‍ തീരുമെന്നുമാണ് മെഡാക്സ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ശ്രീഹരി ഷാപുര്‍ കത്തിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ നൂറിലധികം രോഗികളുള്ള രാജരാജേശ്വരി മെഡിക്കല്‍ കോളജിലെയും ഒാക്സിജന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമെന്ന് അറിയിച്ചുകൊണ്ട് കോളജിലെ മെഡിക്കല്‍ ഒാഫിസര്‍ വിഡിയോ സന്ദേശവും പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മെഡാക്സ് ആശുപത്രി പുറത്തുവിട്ട കത്ത് ഉള്‍പ്പെടെ ട്വീറ്റ് ചെയ്യുകയും ചെയ്തു.
- കേരളം ചുവന്നു; ഇനിയും ക്യാപ്റ്റൻ നയിക്കും;
- സ്റ്റാലിന് മുഖ്യമന്ത്രി കസേരയിലേക്ക്.
- കര്‍ണാടക ഉപതെരെഞ്ഞടുപ്പ്: രണ്ടിടത്ത് ബി.ജെ.പിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നില്‍.
- അപ്പാർട്ടുമെന്റുകൾ, കമ്പനികൾ, എൻജിഒകൾ എന്നിവയ്ക്ക് അവരുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ബി ബി എം പി അനുമതി
- ബംഗളുരുവിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.
- ബെംഗളൂരു ഭാരത് ഇലക്ട്രോണിക്സില് 306 ഒഴിവ്.
- ചൊവ്വ മുതല്‍ ഞായര്‍ വരെ കേരളത്തിൽ കടുത്ത നിയന്ത്രണങ്ങള്‍.
- അതിതീവ്ര വ്യാപനത്തിന് കാരണമാകുന്ന ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് ബംഗളൂരുവിലും ;ജാഗ്രത
വിവരം അറിഞ്ഞ ഉടനെ ഉപമുഖ്യമന്ത്രി ഡോ. സി.എന്‍. അശ്വത് നാരായണ്‍ ഇടപെട്ടുകൊണ്ട് രണ്ട് ആശുപത്രികളിലേക്കും ആവശ്യമായ ഒാക്സിജന്‍ എത്തിച്ചുനല്കിയതിനാല് അപകടമൊഴിവായി. അപായ സന്ദേശം നല്‍കിയതിന് പിന്നാലെ നിരവധി സ്ഥലങ്ങളില്‍നിന്ന് ഒാക്സിജന്‍ എത്തിക്കാമെന്ന ഉറപ്പു ലഭിച്ചുവെന്ന് ഇരു ആശുപത്രികളിലെ മെഡിക്കല്‍ ഒാഫിസര്‍മാര്‍ അറിയിച്ചു. ആശുപത്രികളിലേക്ക് ആവശ്യമായ ഒാക്സിജന്‍ എത്തിക്കുന്നതിന് വിതരണക്കാര്‍ക്ക് കഴിയാത്തതിനെതുടര്‍ന്നാണ് ക്ഷാമം നേരിട്ടത്.