വിഷുപ്പുലരിയിൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്താൻ മലയാളികളുടെ തിരക്ക്. വിഷുത്തലേന്ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസുകൾ ഫുള്ളാകുന്നു. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ബസുകളിൽ പലതും ബുക്കിങ് പൂർണമായി. കൊച്ചിയിലേക്കുള്ള ബസുകളിൽ അതിവേഗമാണ് ബുക്കിങ്. കൊച്ചിയിലേക്കുള്ള ഭൂരിഭാഗം ബസുകളിലും 20ൽ താഴെയാണ് സീറ്റുകൾ ശേഷിക്കുന്നത്.
കെഎസ്ആർടിസി വെബ്സൈറ്റ് പ്രകാരം, ഞായറാഴ്ച വൈകുന്നേരം 3:24നാണ് എറണാകുളത്തേക്കുള്ള ആദ്യ ബസ് പുറപ്പെടുക. ശനിയാഴ്ച രാത്രി ഒൻപതുമണിവരെയുള്ള കണക്ക് പ്രകാരം, ഒരു സീറ്റ് മാത്രമാണ് ഇതിൽ ശേഷിക്കുന്നത്. പിന്നീട് 4:45നും 6:15നും പുറപ്പെടുന്ന ബസുകളിൽ ബുക്കിങ് പൂർണമായി. രാത്രി 8:5ന് പുറപ്പെടുന്ന ബസിൽ 19 സീറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. 8:30, 9:5, 10:30 എന്നീ സമയങ്ങളിൽ പുറപ്പെടുന്ന ബസുകളിൽ ചുരുക്കം സീറ്റുകളാണ് ശേഷിക്കുന്നത്. 1200 മുതലാണ് ബെംഗളൂരു – കൊച്ചി ടിക്കറ്റ് നിരക്ക്.
ബെംഗളൂരുവിൽനിന്ന് ഉച്ചയ്ക്ക് 1:47ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ബസിൽ ബുക്കിങ് പൂർണമായി. പിന്നീട്, ഉച്ചകഴിഞ്ഞ് 3:24നുള്ള ബസിലും സീറ്റ് ഫുള്ളായി. വൈകുന്നേരം 6:06ന് പുറപ്പെടുന്ന ബസിൽ ഒരു സീറ്റാണ് ശേഷിക്കുന്നത്. ഏഴുമണിക്ക് പുറപ്പെടുന്ന ബസിൽ എട്ട് സീറ്റുകളും ശേഷിക്കുന്നു. സീറ്റുകൾ ശേഷിക്കുന്ന ബസുകൾ രാത്രിയോടെ തന്നെ ഫുള്ളാകുമെന്നാണ് കരുതുന്നത്. ബെംഗളൂരു – തിരുവനന്തപുരം ടിക്കറ്റിന് 2000 രൂപ മുതലാണ് നിരക്ക്
അതേസമയം കെഎസ്ആർടിസി വൈബ്സൈറ്റ് പ്രകാരം, ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള ബസുകളിൽ ടിക്കറ്റുകളുണ്ട്. ഭൂരിഭാഗം ബസുകളിലും 10ൽ താഴെയാണ് ശേഷിക്കുന്ന സീറ്റുകൾ. ബെംഗളൂരുവിൽനിന്ന് രാത്രി 11:40ന് പുറപ്പെടുന്ന ബസിൽ 30ലധികം സീറ്റുകൾ നിലവിലുണ്ട്. 800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നു
അനുദിനം നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, മുനിസിപ്പല്‍ , പഞ്ചായത്ത് ലൈസൻസ് ഫീസ്, ഫുഡ് സേഫ്റ്റി, വൈദ്യുതി ബില്‍, മറ്റു നികുതികളുടെ വർദ്ധനവ് , മാലിന്യ സംസ്‌കരണത്തിന്റെ പേരു പറഞ്ഞ് പൊല്യൂഷൻ കണ്‍ട്രോള്‍ ബോർഡിന്റെ കർശന നിബന്ധനകള്‍, തൊഴിലാളികളുടെ ക്രമാതീതമായ ശമ്ബള വർദ്ധനവ് എന്നിവ കാരണം ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലാണെന്നും പല സ്ഥാപനം അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ടു കൊണ്ടിരിക്കയാണെന്നും ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വിലയിരുത്തി.
ജില്ലയില്‍ 30 ശതമാനം ഹോട്ടലുകളാണ് റംസാനു ശേഷം തുറക്കാൻ കഴിയാതെ അടച്ചു പൂട്ടിയത്. ഇനിയും നിരവധി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നവയുമാണ്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന മലപ്പുറം ജില്ലയില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ അനധികൃത ഭക്ഷണ വില്‍പ്പന ശാലകള്‍ മറ്റു ഹോട്ടലുകള്‍ക്ക് ഭീഷണിയായിരിക്കയാണെന്നും ഭാരവാഹികള്‍ വിലയിരുത്തി. റംസാൻ കാലത്തു പോലും നിരവധി ഹോട്ടലുകള്‍ മലപ്പുറം ജില്ലയില്‍ തുറന്ന് പ്രവർത്തിച്ചിരുന്നുവെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.