Home Featured കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും

കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും

by admin

ഇരിട്ടി: കേരളാ – കർണ്ണാടകാ അതിർത്തിയായ കൂട്ടുപുഴയിൽ കെ എസ് ടി പി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരളം പണിയുന്ന പുതിയ പാലം പുതുവർഷ ദിനത്തിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും. ഇരിട്ടി പൊതുമരാമത്തു വകുപ്പ് റെസ്റ്റ് ഹൌസിൽ സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളും വകുപ്പു പ്രതിനിധികളും ചേർന്ന് നടത്തിയ അവലോകന യോഗത്തിൽ ആണ് തീരുമാനം.
നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നോട്ടു പോയ പ്രവർത്തി ഏതാണ്ട് എല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് പാലത്തിന്റെ ഉപരിതലത്തിലെയും ഇരു കരകളിലുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തുമുള്ള മെക്കാഡം ടാറിംഗുമാണ് . 18 ന് ഇത് പൂർത്തിയാക്കും. ശേഷിക്കുന്ന പെയിന്റിങ്ങും ഈ സമയമാകുമ്പോഴേക്കും തീർക്കും. ഇതോടെ 2022 ജനുവരി ഒന്നിന് തന്നെ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാനാണ് തീരുമാനം.

2018 സപ്തംബറിൽ പൂർത്തിയാക്കേണ്ട പാലത്തിന്റെ നിർമ്മാണം കർണ്ണാടകയുടെ എതിർപ്പ് മൂലം നീണ്ടുപോവുകയായിരുന്നു. മൂന്ന് വർഷം മുടങ്ങികിടന്നതും പിന്നാലെ വന്ന കോവിഡും മൂലം നിർമ്മാണം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്.
90 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ കുടക് ജില്ലയുമായി വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ച വീതി കുറഞ്ഞ പഴയ പാലം അപകടഭീഷണിയിലാണ്. തൂണില്ലാതെ നിർമ്മിച്ച കോൺക്രീറ്റ് പാലം ഇത്രയും കാലം നിലനിന്നു എന്നതും അത്ഭുതമാണ്. ഇതുകൊണ്ടുതന്നെ ഇതിനെ പൈതൃകമായി സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന ആവശ്യവും ശക്തമാണ് . പാലത്തിന്റെ ഉപരിതലം തകരുകയും കൈവരികൾക്ക് ബലക്ഷയം വരികയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി പെയിന്റിംങ്ങ് നടത്താഞ്ഞതിനാൽ കമ്പികൾ തുരുമ്പെടുത്ത നിലയിലാണ്. ചെറിയ അറ്റകുറ്റപണികൽ നടത്തിയാൽ ഇനിയും വർഷങ്ങളോളം അറ്റകുറ്റപ്പണികൾ നടത്താത്തത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന പക്ഷം ഇനിയും പതിറ്റാണ്ടുകൾ ഇതിനെ നിലനിർത്താൻ കഴിയുമെന്ന് തന്നെയാണ് നാട്ടുകാരുടെ വാദം. പുതിയ പാലത്തിന്റെ ഉപരിതല ടാറിംഗിനൊപ്പം പഴയ പാലവും ടാറിങ് നടത്താനാണ് ഇപ്പോൾ തീരുമാനമായിരുന്നു. ഇരിട്ടി, കൂട്ടുപുഴ പഴയ പാലങ്ങളുടെ സംരക്ഷണത്തിനുള്ള നടപടികാലും ഉണ്ടാവും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group