
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക. വയനാട്ടിലെ ബാവലി, മുത്തങ്ങ അതിർത്തിയിൽ കർശന പരിശോധന തുടരുകയാണ്. എന്നാൽ കർണാടകയുടെ നിയന്ത്രണങ്ങൾ ഏകപക്ഷീയമാണെന്ന പരാതി വ്യാപകമാണ്. കേരളത്തിൽനിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം നേരത്തെ തന്നെ നിർബന്ധമാണ്.
ഇടക്കാലത്ത് അനൗദ്യോഗിക ഇളവുകൾ അനുവദിച്ചെങ്കിലും ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കി. എന്നാൽ പരിശോധന ഏകപക്ഷീയമാണെന്ന പരാതി അതിർത്തയിലെ താമസക്കാർക്കുണ്ട്.
കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് പ്രവേശിക്കുന്ന മലയാളികളെയാണ് കൃത്യമായി പരിശോധിക്കുന്നത്. കേരളത്തിൽനിന്ന് മടങ്ങുന്ന കർണാടക സ്വദേശികളെ മതിയായി പരിശോധിക്കുന്നില്ലെന്നാണ് ആക്ഷേപം.
കേരളത്തിന്റെ പരിശോധന ഊർജിതമല്ലെന്നും ആക്ഷേപമുണ്ട്. ബാവലി അതിർത്തിയിൽ പൊലീസ് പരിശോധന പുനരാരംഭിച്ചെങ്കിലും റവന്യു ആരോഗ്യവകുപ്പുകൾ അതിർത്തിയിലില്ല. ഇത് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ കേരളത്തിലേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റാണ് മാനദണ്ഡം.
ഗോവയിൽ നിന്നും വരുന്നവർക്കും കടുത്ത നിയന്ത്രണങ്ങളാണ് കർണാടക പ്രഖ്യാപിച്ചിട്ടുള്ളത് ഗോവയിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന ആളുകൾക്ക് നെഗറ്റീവ് ആർടി-പിസിആർ ഉൾപ്പെടെയുള്ള പ്രത്യേക നിരീക്ഷണ നടപടികൾക്ക് കർണാടക സർക്കാർ ബുധനാഴ്ച ഉത്തരവിട്ടു.കർണാടകയിലേക്കുള്ള വിമാനത്തിലോ ബസിലോ ട്രെയിനിലോ വ്യക്തിഗത ഗതാഗതത്തിലോ യാത്ര ചെയ്യുന്ന യാത്രക്കാർ 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് ആർടി-പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞു. ഗോവയിൽ നിന്ന് കണക്ടിംഗ് ഫ്ലൈറ്റുകളിൽ കയറുന്ന യാത്രക്കാർക്കും ഇത് ബാധകമാണ്, ഉത്തരവിൽ പറയുന്നു.
- ബംഗളുരു :ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം നൽകണമെന്ന് സാങ്കേതിക സമിതി
- കർണാടക: ഗോവയിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കി
- നഗരത്തിലെ എല്ലാ മേൽപ്പാലങ്ങളും അടച്ചിടും;കമാൽ പന്ത്
- ബംഗളുരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാരാന്ത്യങ്ങളിലെ ട്രെയിൻ സമയം മെട്രോ പരിഷ്കരിച്ചു;വിശദാംശങ്ങൾ
- കോവിഡ് മൂന്നാം തരംഗം അധികം നീളില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി; ലോകമെങ്ങും ആറാഴ്ചയ്ക്കകം ശക്തി കുറയുന്നു; ശ്വാസകോശത്തെ ബാധിക്കില്ല
- കർണാടകയിലെ രണ്ട് സർക്കാർ കോളേജുകളിൽ ഹിജാബ് നിരോധനം ;പ്രതിഷേധത്തെ തുടര്‍ന്ന് കളക്ടർ ഇടപെട്ട് വിലക്ക് പിൻവലിപ്പിച്ചു
- ‘ഒമിക്രോണ്‍ വെറും ജലദോഷമല്ല, നിസാരമായി കാണരുത്’; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ
- അയ്യനെ തൊഴുത് ബാംഗ്ലൂര്‍ സൗത്ത് എംപി തേജസ്വി സൂര്യ

👇👇👇👇👇👇👇
https://www.instagram.com/bangalore_malayali_news/