ബെംഗളൂരു: മഴപെയ്യാനായി മുസ്ലിം പള്ളിയിൽ പ്രാർഥന നടത്തി ചിക്കമഗളൂരുവിലെ ഹസ്രത്ത് ടിപ്പുസുൽത്താൻ ഫാൻസ് മഹാവേദികെയുടെ പ്രവർത്തകർ.
ചിക്കമഗളൂരു ബടമകാൻ പള്ളിയിലാണ് പ്രത്യേക പ്രാർഥന നടത്തിയത്. മനുഷ്യർക്കും കാലികൾക്കും കുടിവെള്ളം ലഭിക്കാനും കൃഷിക്ക് അനുയോജ്യമായ സമയത്ത് മഴ ലഭിക്കാനുമാണ് പ്രാർഥനയെന്ന് വേദികെ ജില്ലാ പ്രസിഡന്റ് ജംഷീദ് ഖാൻ പറഞ്ഞു.നഗരത്തിൽ കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ വനം ഉദ്യോഗസ്ഥർ നടപടിസ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.