മംഗളൂരു: മുംബൈ സ്വദേശിയായ മണിപ്പാല്‍ എൻജിനീയറിങ് കോളജ് വിദ്യാർഥിയെ അപ്പാർട്മെന്റില്‍ കയറി ആക്രമിച്ചതായി പരാതി.സംഭവത്തില്‍ ആറുപേരെ മണിപ്പാല്‍ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
കമ്ബ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർഥി അനുഷ് കുമാർ ശനിയാഴ്ച രാത്രിയാണ് അക്രമത്തിനിരയായത്. സംഭവത്തില്‍ അലെവൂർ സ്വദേശി ഋഷിത് ഹെഗ്ഡെ (20), ഉള്ത്തൂരിലെ ഗംഗൻ ഗണേഷ് (20), കാർക്കള ബൈലൂരിലെ കനിഷ്ക് ഹെഗ്ഡെ (20), ഉഡുപ്പിയിലെ വിദിത്ത് ഷെട്ടി (19), അമ്ബലപ്പാടിയിലെ അങ്കിത് ഷെട്ടി (20), 17കാരൻ എന്നിവരാണ് അറസ്റ്റിലായത്. മാരകമായി പരിക്കേറ്റ അനുഷ് കുമാർ ചികിത്സയിലാണ്. അപ്പാർട്ട്മെന്റിലെ മറ്റു താമസക്കാർ എത്തിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും താമസക്കാർ നല്കിയ സൂചനകളും പിന്തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.