Home Uncategorized നിർമിതബുദ്ധി കാരണമുള്ള തൊഴിൽനഷ്ടം: സർവേ നടത്താൻ കർണാടക

നിർമിതബുദ്ധി കാരണമുള്ള തൊഴിൽനഷ്ടം: സർവേ നടത്താൻ കർണാടക

by admin

ബെംഗളൂരു : നിർമിതബുദ്ധി (എഐ) കാരണമുള്ള തൊഴിൽനഷ്ടത്തെക്കുറിച്ചു പഠിക്കാൻ കർണാടക സർക്കാർ സർവേ നടത്തുന്നു. ഐടി വകുപ്പിന്റെ നേതൃത്വത്തിലുള്ള സർവേ 27-ന് ആരംഭിക്കും. ഐടി അടക്കം വിവിധമേഖലകളിലെ വിദഗ്ധർ, കമ്പനികളിലെ മാനവവിഭവശേഷി വിഭാഗം മേധാവികൾ, അക്കാദമികരംഗത്തെ വിദഗ്‌ധർ, എഐ വിദഗ്‌ധർ തുടങ്ങിയവരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. പുതിയ ഐടി നയം തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടാണ് സർവേ.

എഐ ഉപയോഗം വ്യാപകമാക്കുമ്പോൾ തൊഴിൽ രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ, വെല്ലുവിളികൾ എന്നിവ നേരിടുന്നത് എങ്ങനെയായിരിക്കണമെന്ന് കണ്ടെത്താൻ സർവേ ഉപകരിക്കുമെന്നാണ് സർക്കാരിന്റെ കണക്കൂട്ടൽ.എഐ വ്യവസായരംഗത്തെ ഉടച്ചുവാർക്കുമ്പോൾ സംസ്ഥാനത്തെ തൊഴിൽമേഖല പിന്നിലാകാതിരിക്കാനാണ് പഠനം നടത്തുന്നതെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. പുതിയ തൊഴിൽമേഖലയുടെ ആവശ്യം തിരിച്ചറിയുകയും അതിനനുസരിച്ച് നൈപുണിവികസനം നടപ്പാക്കുകയുമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഐടി അടക്കമുള്ള മേഖലകളിൽ എഐയും ഓട്ടമേഷനും വലിയ തൊഴിൽനഷ്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഐടി ഹബ്ബുകളിൽ ഒന്നായ ബെംഗളൂരുവിനെ ഇത് വലിയരീതിയിൽ ബാധിക്കും.നഗരത്തിൽ 10 ലക്ഷത്തിലേറെ ഐടിക്കാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ. എഐയുടെ കാര്യത്തിലും ബെംഗളൂരു ഏറെ മുന്നിലാണ്. ഒരുലക്ഷത്തോളം എഐ വിദഗ്‌ധർ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽനിന്നടക്കം വിവരങ്ങൾ ശേഖരിക്കും. സർവേയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സർക്കാർ ഉറപ്പുനൽകുന്നു.

വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം? ട്രാക്കില്‍ ഇരുമ്ബു കമ്ബി കയറ്റി വെച്ചു, ട്രെയിനിന്‍റെ എഞ്ചിൻ തകരാറിലായി, ഒഴിവായത് വൻ ദുരന്തം

തമിഴ്നാട്ടില്‍ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം. ഈറോഡ്‌ -ചെന്നൈ യേർക്കാട് എക്സ്പ്രസ്സ്‌ ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്.ട്രെയിൻ വരുന്നതിന് മുമ്ബായി റെയില്‍വെ ട്രാക്കില്‍ വലിയ ഇരുമ്ബു കമ്ബി കയറ്റിവെക്കുകയായിരുന്നു. ഇതുകൊണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

ഇന്നലെ രാത്രി പത്ത് മണിയോടെ പാളം തെറ്റിക്കാനുള്ള ശ്രമം ഉണ്ടായത്ട്രെയിൻ പെട്ടെന്ന് നിര്‍ത്തിയെങ്കിലും വേഗത കുറഞ്ഞ് ഇരുമ്ബു കമ്ബിയില്‍ കയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ട്രെയിനിന്‍റെ എഞ്ചിൻ തകരാറിലായി. പുതിയ എഞ്ചിൻ എത്തിച്ച്‌ രണ്ടു മണിക്കൂറിനുശേഷമാണ് യാത്ര തുടര്‍ന്നത്. സേലം മകുടൻചാവടി റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭം.

ട്രെയിനില്‍ മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരടക്കം ഉണ്ടായിരുന്നു.വലിയ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായതെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ഹൈക്കോടതി വിവരം തേടി. അന്വേഷണം ആരംഭിച്ചതായി റെയില്‍വെ അറിയിച്ചു.നേരത്തെയും സമാനമായ രീതിയില്‍ തമിഴ്നാട്ടില്‍ ട്രെയിൻ അട്ടിമറി ശ്രമം നടന്നിരുന്നു. ഇതിനാല്‍ തന്നെ ഇപ്പോഴത്തെ സംഭവം ഗൗരവമായിട്ടാണ് റെയില്‍വെ അന്വേഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group