ബെംഗളൂരു : ബീദറിൽ കർണാടക ആർ.ടി.സി. ബസിന് സർവീസ് നടത്തുന്നതിനിടെ തീപിടിച്ചു. 25 യാത്രക്കാർ ബസിലുണ്ടായിരുന്നു.തീപടരുന്നതിനുമുമ്പ് ഇവരെ ഇറക്കാനായതിനാൽ ദുരന്തമൊഴിവായി. ബീദറിലെ ദേശീയപാതയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. നോർത്ത് ഈസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിനാണ് തീപിടിച്ചത്. ബീദറിൽനിന്ന് ഔരാദിലേക്ക് പോകുകയായിരുന്ന ബസ് പൂർണമായും കത്തിനശിച്ചു. ബസിന്റെ എൻജിൽനിന്നും തീപടരുകയായിരുന്നെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. പുകപടരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും ഡ്രൈവർ രാജ്‌കുമാർ, കണ്ടക്ടർ ബാലാജി എന്നിവർ ചേർന്ന് യാത്രക്കാരെ ബസിൽനിന്നും ഇറക്കുകയായിരുന്നു.
മക്കളുണ്ടാകില്ല, റെയില്‍വേ സ്റ്റേഷനിലെത്തിയ നാലുവയസുകാരനെ തട്ടിയെടുത്ത് കടന്ന ദമ്ബതികള്‍ പിടിയില്‍
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാലു വയസുകാരനെ തട്ടിക്കൊണ്ട് പോയ ദമ്ബതികള്‍ അറസ്റ്റില്‍. സുന്ദർ കശ്യപ് (28), ജീവിക (28) എന്നിവരാണ് പിടിയിലായത്.ജയ്‌പൂർ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടികളില്ലാത്ത സങ്കടം കൊണ്ടാണ് ദമ്ബതികള്‍ ഇങ്ങനെ ചെയ്തതെന്നാണ് വിവരം. പ്രിയങ്ക എന്ന യുവതിയുടെ മകനെയാണ് ഇവർ തട്ടിയെടുത്തത്.ശിവമിലുളള സ്വന്തം വീട്ടില്‍ പോകുന്നതിന് മൂന്ന് മക്കളോടൊപ്പം റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു പ്രിയങ്ക.
അതിനിടയിലാണ് ജീവിക കുട്ടിയെ തട്ടിയെടുത്തത്. തുടർന്ന് പ്രതികള്‍ ഉത്തർപ്രദേശിലെ നാരായൻ സിംഗ് സർക്കിളിലേക്ക് ബസ് മാർഗം രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ പ്രിയങ്കയും ഭർത്താവും പൊലീസില്‍ പരാതിപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ദമ്ബതികളെ പിടികൂടിയതെന്ന് എസ്‌എച്ച്‌ഒ അരുണ്‍ ചൗധരി പറഞ്ഞു. കൃത്യം നടന്ന് രണ്ട് ദിവസത്തിനുശേഷം ഇവരെ രാജസ്ഥാനിലെ മഹുവയില്‍ നിന്നാണ് പിടികൂടിയത്. കുട്ടിയെ സുരക്ഷിതമായി രക്ഷിതാക്കള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രതികളെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, രണ്ട് കുട്ടികളുടെ അമ്മയായ ജീവിക കുടുംബത്തെ ഉപേക്ഷിച്ച് കൂലിപ്പണിക്കാരനായ സുന്ദർ കശ്യപിനോടൊപ്പം പോകുകയായിരുന്നു. വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്തതുകൊണ്ട് ജീവികയ്ക്ക് മൂന്നാമതൊരു കുഞ്ഞിന് ജൻമം കൊടുക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതിനായി ധാരാളം ചികിത്സകള്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് കുഞ്ഞിനെ തട്ടിയെടുത്ത് വളർത്താമെന്ന് ഇവർ തീരുമാനിച്ചത്.കഴിഞ്ഞ എട്ട് മാസമായി കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിനായി ഇവർ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൃത്യം നടത്താനായി റെയില്‍വേ സ്റ്റേഷനില്‍ പോകുമ്ബോള്‍ പ്രതികള്‍ വസ്ത്രങ്ങളും കുട്ടിക്കാവശ്യമായ പാലും ഭക്ഷണവും കരുതിയിരുന്നു. ആണ്‍കുഞ്ഞിന് ആശിഷ് എന്ന് പേരിടാൻ ഇവർ തീരുമാനിച്ചിരുന്നതായും പൊലീസ് അറിയിച്ചു.