ബെംഗളൂരു: ഈവർഷം മൺസൂൺ സീസണിൽ ജൂൺ ഒന്നു മുതൽ ജൂലായ് 20 വരെ സംസ്ഥാനത്ത് 464 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ഇക്കാലയളവിൽ ലഭിക്കുന്നത് 378 മി ല്ലിമീറ്റർ മഴയാണ്. 24 ശതമാനം അധികമാണ് ഇത്തവണ മഴ. തീരദേശജില്ലകളിലാണ് കൂടുതൽ മഴലഭിച്ചത്. ശരാശരി 748 മില്ലിമീറ്റർ മഴലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 1280 മില്ലിമീറ്റർ മഴയാണ്.
65 ശതമാനം അധികമാണ് മഴ. മലയോരജില്ലകളിൽ ശരാശരി 389 മില്ലിമീറ്റർ മഴലഭിക്കുന്ന സ്ഥാനത്ത് ഈവർഷം ലഭിച്ചത് 590 മില്ലിമീറ്റർ മഴയാണ്. 52 ശതമാനമാണ് വർധനവ്. കഴിഞ്ഞദിവസം കപില നദി കരകവിഞ്ഞതിനെത്തുടർന്ന് മൈസൂരു-നഞ്ചൻകോട് ദേശീയപാതയിൽ വെള്ളംകയറിയിരുന്നു.