ബെംഗളൂരു: കർണാടകയിൽ ജൂലൈ 5 മുതൽ കൂടുതൽ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. വാരാന്ത്യകർ ഒഴിവാക്കി. അതേ സമയം രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയുള്ള രാത്രി കർഫ്യൂ തുടരുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ പറഞ്ഞു. ജൂലൈ 19 വരെ രണ്ടാഴ്ചത്തേക്കാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
താഴെ പറയുന്ന ഇളവുകളാണ് പ്രഖ്യാപിച്ചത്
ബസ് / മെട്രോ എന്നിവ 100 ശതമാനം സീറ്റുകളിൽ യാത്രക്കാരെ പ്രവേശിപ്പിച്ച് സർവീസ് നടത്താം സ്വകാര്യ – സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാം.
കടകൾ, മാളുകൾ, ക്ഷേത്രങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ, എന്നിവയും തുറന്ന് പ്രവർത്തിക്കാം.
വിവാഹ ചടങ്ങുകളിൽ 100 പേരെ വരെപങ്കെടുപ്പിക്കാം.
സംസ്കാര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം അതേ സമയം തിയറ്ററുകൾ, പബ്ബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടക്കും. ഇളവുകൾ നൽകിയ സ്ഥാപനങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടണമെന്നും സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.