ബംഗളൂരു: ഓൺലൈൻ ചൂതാട്ടവും വാതുവെപ്പും പൂർണമായി തടയാൻ ലക്ഷ്യമിട്ട് കർണാടക സർ ക്കാർ. ഇതിന്റെ മുന്നോടിയായി 1963ലെ കർണാട ക പൊലീസ് ആക്‌ടിൽ ഭേദഗതി വരുത്തി കരട് ബിൽ തയാറാക്കി. ഭേദഗതി ബിൽ ആഗസ്റ്റ് 11 മുതൽ 22 വരെ വിധാനസൗധയിൽ ചേരുന്ന നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും.ബിൽ നിയമമായി മാറുന്നതോടെ ചൂതാട്ടം, വാതു വെപ്പ്, പന്തയം തുടങ്ങി ഭാഗ്യത്തിന്റെ അടിസ്ഥാന ത്തിലുള്ള എല്ലാ ഓൺലൈൻ കളികളും നിരോധന ത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താനാണ് നീക്കം.
ഭാഗ്യം, അനിശ്ചിതത്വം, യാദൃച്ഛികത എന്നിവ അടി സ്ഥാനമാക്കിയുള്ളതാണ് ഗെയിം ഓഫ് ചാൻസ് എ ന്നറിയപ്പെടുന്ന ഗെയിമുകൾ. ഓൺലൈൻ ചൂതാ ട്ടം, വാതുവെപ്പ്, പന്തയം തുടങ്ങിയവയാണ് ഇതിലു ൾപ്പെടുക. വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ള (ഗെയിം ഓഫ് സ്‌കിൽ) ഗെയിമുകൾക്ക് ലൈസ ൻസ് അനുവദിച്ച് നിയമവിധേയമാക്കുക എന്നതും ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
എല്ലാ തരത്തിലുമുള്ള ഓൺലൈൻ വാതുവെപ്പുക ളും ഇന്റർനെറ്റ്, മൊബൈൽ ആപ്, ഡിജിറ്റൽ പ്ലാ റ്റ്ഫോമുകൾ എന്നിവയിലൂടെയുള്ള പണം, ടോക്ക ൺ, വെർച്വൽ കറൻസി, ഗെയിമിലൂടെ ലഭിക്കുന്ന ഇ ലക്ട്രോണിക് ഫണ്ട് എന്നിവക്കും നിരോധനം ഏ ർപ്പെടുത്തുമെന്നും നിയമവിരുദ്ധമായ വാതുവെപ്പ് പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെ യ്യുന്നവർക്ക് ആറ് മാസം വരെ തടവ് ശിക്ഷയും 10,000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്യുമെ ന്നും കരടു ബില്ലിൽ പറയുന്നു.
ഗെയിമിങ് വ്യവസായത്തിലൂടെ മാത്രം കർണാടക സർക്കാറിന്റെ ജി.എസ്.ടി പൂളിലേക്ക് വാർഷിക സം ഭാവനയായി 1350 കോടി രൂപയാണ് ലഭിക്കുന്നത്. സംസ്ഥാനത്താകെ 1.4 കോടി ഗെയിമർമാർ ഉണ്ട ന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കർണാടക യിൽ മാത്രം സ്കിൽ ഗെയിം വ്യാവസായിക മൂല്യം 500 കോടി ഡോളർ ആണ്. ഇന്ത്യയിലെ നിയമ വിരു ദ്ധ വാതുവെപ്പ്, ചൂതാട്ട വ്യവസായത്തിലൂടെ 100 ബില്യൺ ഡോളർ ലഭിക്കുന്നതായാണ് ഗെയിമിങ് വ്യവസായികളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
2021ൽ ബി.ജെ.പി സർക്കാർ അധികാരത്തിലിരി ക്കെ, കർണാടകയിൽ ഓൺലൈൻ വാതുവെപ്പ് നി രോധനം ഏർപ്പെടുത്തുന്നതിനുള്ള ബിൽ നിയമസ ഭയിൽ പാസാക്കിയിരുന്നുവെങ്കിലും നിയമം പിന്നീട് ഹൈകോടതി റദ്ദാക്കി. പുതിയ നിയമം പ്രാബല്യ ത്തിൽ വരുന്നതോടെ നിയമ നിർമാണം നടപ്പിലാ ക്കാൻ നാല് അംഗങ്ങൾ അടങ്ങുന്ന ഓൺലൈൻ ഗെയ്മിങ് ആൻഡ് ബെറ്റിങ് റെഗുലറ്ററി അതോറിറ്റി യെ സർക്കാർ നിയമിക്കും.ഐ.ടി മേഖല, സാമ്പത്തിക മേഖല, സാമൂഹിക ക്ഷേമ വിഭാഗം എന്നിവയിൽനിന്ന് വിദഗ്ധരായ ഓ രോ വ്യക്തികളും പൊതുഭരണം അല്ലെങ്കിൽ സാ ങ്കേതികവിദ്യ എന്നിവയിൽ പരിചയസമ്പന്നനായ സംസ്ഥാന സർക്കാർ നിയമിക്കുന്ന ഒരു ചെയർപേഴ് സനും റെഗുലേറ്ററി അതോറിറ്റിയിൽ അംഗങ്ങളായു ണ്ടാവും.
ഈ അതോറിറ്റിയാണ് സ്കിൽ അടിസ്ഥാ നമാക്കിയുള്ള ഗെയ്‌മിങ് പ്ലാറ്റ്ഫോമുകൾക്ക് മാനദ ണ്ഡങ്ങൾ പരിശോധിച്ച് ലൈസൻസ് നൽകുക.കർണാടകയിൽ സിൽ അധിഷ്‌ഠിത ഗെയ്‌മിങ് പ്ലാ റ്റ്ഫോം പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി യോ സ്ഥാപനമോ അതോറിറ്റിയിൽനിന്ന് ലൈസൻ സിന് അപേക്ഷിക്കണം. ഗെയിംസ് ഓഫ് സ്കിൽ, ഗെയിംസ് ഓഫ് ചാൻസ് എന്നിവ കോടതിവിധികളു ടെയും കെ.വൈ.സി പരിശോധന, കള്ളപ്പണം വെ ളുപ്പിക്കൽ തടയൽ തുടങ്ങി യോഗ്യതാ മാനദണ്ഡ ങ്ങളുടെയും അടിസ്ഥാനത്തിൽ ഓൺലൈൻ ഗെ യിങ് ആൻഡ് ബെറ്റിങ് റെഗുലേറ്ററി അതോറിറ്റി തി രിച്ചറിയുകയും ഇവയിൽ ഗെയിംസ് ഓഫ് സ്കില്ലിന് ലൈസൻസ് നൽകുകയും ചെയ്യും.
ലൈസൻസുകൾ മൂന്ന് വർഷത്തേക്ക് ഉപയോഗി ക്കാം. അതോറിറ്റി നിർദേശിക്കുന്ന വ്യവസ്ഥകൾ പാ ലിച്ച് ലൈസൻസ് പുതുക്കാം. സ്കിൽ അധിഷ്ഠിത ഓൺലൈൻ വാതുവെപ്പ് പരിപാടികളിൽ പങ്കെടു ക്കുന്നവർ 18 വയസ്സോ അതിൽ കൂടുതലോ പ്രായ മുള്ളവരായിരിക്കണം. അമിതമായ പരസ്യങ്ങൾ ന ൽകുക, വിലകൂടിയ സമ്മാനങ്ങൾ നൽകുക തുട ങ്ങിയവ പ്രവർത്തനങ്ങളും നിയന്ത്രണ വിധേയമാ ക്കും. ഓൺലൈൻ വാതുവെപ്പ് തടയുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി റഗുലേ റ്ററി അതോറിറ്റി വിവരസാങ്കേതികവിദ്യ വകുപ്പുമാ യും കർണാടക പൊലീസ് സൈബർ ക്രൈം ബ്രാ ഞ്ചുമായും സഹകരിച്ചു പ്രവർത്തിക്കും.
ഇന്റർനെറ്റ് സേവന ദാതാക്കൾ, നെറ്റ്‌വർക്ക് സേവന ദാതാക്കൾ, സെർച്ച് എൻജിനുകൾ എന്നിവ നിയമ വിരുദ്ധമായ ഓൺലൈൻ വാതുവെപ്പിനെ നേരിട്ടോ അല്ലാതെയോ പിന്തുണക്കുന്ന ഉള്ളടക്കം പ്രോത്സാ ഹിപ്പിക്കാൻ പാടില്ലെന്ന വ്യവസ്ഥയുമുണ്ട്. നിയമവി രുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് സംശയിക്കുന്ന ഓപറേറ്റർമാരുടെ സ്ഥലങ്ങൾ, സെർവറുകൾ, രേഖ കൾ എന്നിവ പരിശോധന നടത്തുന്നതിനും പിടി ച്ചെടുക്കുന്നതിനും ഓഡിറ്റുകൾ നടത്തുന്നതിനും അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. കൂടാതെ, നിയമ വിരുദ്ധമായ വാതുവെപ്പുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുകയും ചെയ്യും