ബെംഗളൂരു: കേരള അതിർത്തിയിലെ ചെക്ക്പോസ്റ്റുകളിലെ പ്രധാന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡിജി, ഐജിപി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.എല്ലാ സെൻസിറ്റീവായ സ്ഥലങ്ങളിലും താൽക്കാലിക പോലീസ് ക്യാമ്പുകൾ തുറക്കും.
പോലീസ് സേനയിൽ ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും നികത്തുകയും രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും ചെയ്യും. ദക്ഷിണ കന്നഡ ജില്ലയിലേക്ക് മറ്റൊരു കെഎസ്ആർപി ബറ്റാലിയനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പ്രത്യേക പോലീസ് നടപടികൾ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി, യുവമോർച്ച നേതാവ് പ്രവീണിന്റെ കൊലപാതകം ആസൂത്രിതവും അന്തർസംസ്ഥാന പ്രശ്നവുമാണെന്ന് പറഞ്ഞു.
താൻ സംസ്ഥാന ഡയറക്ടർ ജനറലുമായും ഇൻസ്പെക്ടർ ജനറലുമായി (ഡിജിഐജി) ചർച്ച ചെയ്യുകയും എല്ലാ വിശദാംശങ്ങളും ശേഖരിക്കാൻ നിർദേശിക്കുകയും ചെയ്തു. അന്വേഷണം ഗൗരവത്തോടെയാണ് നടക്കുന്നത്. എല്ലാ വിശദാംശങ്ങളും ലഭിച്ച ശേഷം ഞങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മംഗളൂരുവിന് സമീപം സൂറത്ത്കലിൽ നടന്ന കൊലപാതകവും ഗൗരവമായി കാണും. പ്രതികളെ വേഗത്തിൽ പിടികൂടാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.കൂടാതെ ജില്ലാതലത്തിലെ പ്രമുഖ മതനേതാക്കളെ ഉൾപ്പെടുത്തി സമാധാന സമിതി യോഗങ്ങൾ സംഘടിപ്പിക്കുമെന്നും ബൊമ്മ പറഞ്ഞു. തീരദേശ മേഖലയിൽ സംസ്ഥാന സർക്കാർ കർശന നടപടികൾ സ്വീകരിക്കും.
തീരദേശ ജില്ലകളിലെ അക്രമസംഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരുമെന്നും കേരള അതിർത്തിയുമായി ബന്ധിപ്പിക്കുന്ന 55 റോഡുകളിൽ കർശന നിരീക്ഷണം തുടങ്ങിയ വിഷയങ്ങളും മറ്റ് വശങ്ങളും ചർച്ച ചെയ്യുമെന്നും ബൊമ്മ പറഞ്ഞു. ചില കടുത്ത തീരുമാനങ്ങൾ എടുക്കുന്നത് ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 ദിവസങ്ങളിലുണ്ടായ മൂന്ന് കൊലപാതകങ്ങളും സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.
അന്വേഷണം നടക്കുകയാണ്. ഇത്തരം പ്രവൃത്തികൾ പാടില്ല. സാമൂഹിക വിരുദ്ധ ശക്തികൾക്ക് രാഷ്ട്രീയ പ്രേരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങൾക്ക് പല മാനങ്ങളുണ്ട്. ഇവയെല്ലാം നിയന്ത്രിക്കാൻ ഞങ്ങൾ കർശനമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ബൊമ്മെ പറഞ്ഞു.മേഖലയിൽ ആദ്യമായി കൊല്ലപ്പെട്ട മസൂദിന്റെ കൊലയാളികളെ പിടികൂടിയതായി മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് രണ്ട് കേസുകളിലെയും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇതൊരുനിസാര കൊലപാതകമല്ല. സംഭവത്തിന് പിന്നിൽകുബുദ്ധികളായ സംഘടനകളുണ്ട്. ഇവയ്ക്കെതിരെയുള്ള നടപടികളെ കുറിച്ച് അടുത്ത ദിവസങ്ങളിൽ ജനങ്ങൾക്ക് മനസ്സിലാകുമെന്നും ദിവസങ്ങളിൽ ജനങ്ങൾക്ക് മനസ്സിലാകുമെന്നും ബൊമ്മ പറഞ്ഞു. ഓരോ വ്യക്തിയുടെയും ജീവനാണ് ഞങ്ങൾക്ക് പ്രധാനം.
ഞങ്ങൾഎല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ പറയുന്നതെന്തും ആത്യന്തിക സത്യമല്ല. തീരദേശത്തെ കൊലപാതകങ്ങളിൽ രാഷ്ട്രീയം കൊണ്ടുവന്നതിന് നിയമസഭയിലെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും മുഖ്യമന്ത്രി മറുപടി നൽകി. സിദ്ധരാമയ്യ പറയുന്നതെന്തും ആത്യന്തിക സത്യമല്ല. 32 ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങൾ നടന്നത് കോൺഗ്രസ് ഭരണകാലത്താണെന്ന് അദ്ദേഹം ഓർക്കട്ടെ.
ആ സമയത്ത് അവർ എന്തുചെയ്യുകയായിരുന്നു. കോൺഗ്രസ് എംഎൽഎ തൻവീർ സെയ്ത്തിനെ ആക്രമിച്ചതിന് ഇരുന്നൂറോളം എസ്ഡിപിഐ, പിഎഫ്ഐ പ്രവർത്തകർക്കെതിരായ കേസ് പിൻവലിച്ചതായി ബൊമ്മ പറഞ്ഞു. ഇതേ സംഘടനകൾ ഇപ്പോൾ സജീവമാണ്. സിദ്ധരാമയ്യ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐക്കും പിഎഫ്ഐക്കും ബിജെപി ഫണ്ട് നൽകുന്നുവെന്ന മുൻ മുഖ്യമന്ത്രിയുടെ അവകാശവാദം പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ചിരിപ്പിക്കുന്ന പ്രസ്താവനകൾ കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ പാപ്പരത്തം കാണിക്കുന്നു. ആരും രാജിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ എല്ലാ സാമൂഹിക വിരുദ്ധരെയും ഞങ്ങൾ ശക്തമായി നേരിടുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.