Home covid19 ‘ഓപ്പറേഷന്‍ താമര’ അന്വേഷിക്കാന്‍ ഹൈകോടതിയുടെ അനുമതി ; യെദിയൂരപ്പക്ക് തിരിച്ചടി

‘ഓപ്പറേഷന്‍ താമര’ അന്വേഷിക്കാന്‍ ഹൈകോടതിയുടെ അനുമതി ; യെദിയൂരപ്പക്ക് തിരിച്ചടി

by admin

ബംഗളൂരു: കര്‍ണാടകയില്‍ ഏറെ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച ‘ഓപ്പറേഷന്‍ താമര’ ആരോപണത്തില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെ അന്വേഷണം നടത്താമെന്ന് അനുമതി നല്‍കി ഹൈകോടതി.നേരത്തെ സ്റ്റേ ചെയ്ത അന്വേഷണം പുനരാരംഭിക്കാനാണ് ഇപ്പോള്‍ ഹൈകോടതി അനുമതി നല്‍കിയത്.

2019 ല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിനെ കുതിരക്കച്ചവടത്തിലൂടെ വീഴ്ത്തിയ ബി.ജെ.പിയുടെ നീക്കമാണ് ‘ഓപ്പറേഷന്‍ താമര’ എന്ന പേരില്‍ അറിയപ്പെടുന്നത്.

കെംപ ഗൗഡ വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവറുടെ ആത്മഹത്യ; മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് ഡ്രൈവര്‍മാര്‍.

ഒരു വര്‍ഷം മാത്രം പ്രായമായ സഖ്യസര്‍ക്കാറിലെ ഇരുകക്ഷികളിലെയും എം.എല്‍.എമാരെ അടര്‍ത്തിയെടുത്താണ് ബി.ജെ.പി കര്‍ണാടകയില്‍ അധികാരം പിടിച്ചത് . ഇത് ബി.ജെ.പി നേതൃത്വം പണമെറിഞ്ഞ് ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഏപ്രിൽ ഒന്ന് മുതൽ എല്ലാം പഴയത് പോലെയല്ല ; ശ്രദ്ദിച്ചില്ലേൽ എട്ടിന്റെ പണികിട്ടുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്

ജെ.ഡി.എസ് എം.എല്‍.എയെ കൂറുമാറ്റാന്‍ അദ്ദേഹത്തിന്‍റെ മകന് പണവും പദവിയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള യെദ്യൂരപ്പയുടെ ഫോണ്‍ കോള്‍ സംഭാഷണങ്ങള്‍ പുറത്തായിരുന്നു. ഈ കേസിലാണ് യെദിയൂരപ്പക്കെതിരെ അന്വേഷണം നടക്കുന്നത് .

അതിർത്തിയിലെ റോഡ് അടച്ചിടൽ തീരുമാനം പിൻവലിക്കുമെന്ന് കർണാടകം .

ഗുര്‍മിത്കല്‍ എം.എല്‍.എ നാഗന ഗൗഡ കണ്ഡകൂറിനെ കൂറുമാറ്റാന്‍ അദ്ദേഹത്തിന്‍റെ മകന്‍ ശരണ ഗൗഡയ്ക്ക് മന്ത്രിപദവിയും 10 കോടി രൂപയും തിരഞ്ഞെടുപ്പുസഹായവും വാഗ്ദാനം ചെയ്തു എന്നതാണ് പരാതി. നാഗന ഗൗഡ തന്നെയാണ് പരാതി നല്‍കിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group