ബെംഗളൂരു: കർണാടകയില്‍ യുവതിയെ കൂട്ടബലത്സംഗത്തിനിരയാക്കിയ കേസില്‍ കോടതി ജാമ്യം അനുവദിച്ചതോടെ റോഡ് ഷോയുമായി പ്രതികള്‍.കർണാടകയിലെ ഹാവേരിയില്‍ യുവതിയെ തട്ടിക്കൊണ്ട് പോയി വനത്തിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളില്‍ ഏഴ് പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നേക്കാല്‍ വർഷങ്ങള്‍ക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പ്രതികള്‍ ദമ്ബതികളുടെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കടക്കുകയും 26കാരിയായ യുവതിയെ ബലമായി വലിച്ചിഴച്ച് വനത്തിനുള്ളില്‍ കൊണ്ട് പോയി പീഡനത്തിനിരാക്കുകയായിരുന്നു. തുടർന്ന് കേസില്‍ ജാമ്യം കിട്ടിയ പ്രതികള്‍ ഹാവേരിയിലെ അക്കി ആലൂർ നഗരത്തില്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തി. ഇത് കൂടെ ഉണ്ടായിരുന്നവർ വീഡിയോ ആയി ചിത്രീകരിക്കുകയായിരുന്നു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്.
ഹാവേരി സെഷൻസ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.പെണ്‍കുട്ടി പീഡനത്തിനിരയായ ശേഷം പൊലീസിന് നല്കിയ വിശദമായ മൊഴിയാണ് പ്രതികളെ കുടുക്കിയത്. തുടർന്ന് ഇവർക്കെതിരെ കൂട്ടബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് 19 പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതില്‍ 12 പ്രതികളെ പത്ത് മാസം മുൻപ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ശേഷിക്കുന്ന ഏഴ് പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികള്‍ പുഞ്ചിരിക്കുന്നതും വിജയചിഹ്നങ്ങള്‍ കാട്ടുന്നതുമായ വീഡിയോ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്.പുതുതായി പുറത്തുവന്ന വീഡിയോയെക്കുറിച്ച് ഇതുവരെ പരാതികളൊന്നും ഫയല്‍ ചെയ്തിട്ടില്ലെങ്കിലും, അധികാരികള്‍ അതിന്റെ ആധികാരികത പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ സ്വമേധയാ നടപടികള്‍ ആരംഭിച്ചേക്കാം.