ബെംഗളൂരു: കർണാടകയുടെ മുൻ പോലീസ് മേധാവി ഓം പ്രകാശിനെ (68) എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തി.മൂന്നുനില വസതിയുടെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓം പ്രകാശിനെ മരിച്ചനിലയിൽ കണ്ടതായി ഭാര്യ പല്ലവിയാണ് പോലീസിനെ അറിയിച്ചത്. പല്ലവിയേയും മകളേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.മരണത്തിൽ ദുരൂഹതയുള്ളതായി പോലീസ് സംശയം പ്രകടിപ്പിച്ചു.
ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ തറയിലാകെ രക്തമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മൃതശരീരം പോസ്റ്റ്മോർട്ടത്തിന് അയച്ചു.1981 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2015 മാർച്ച് മുതൽ 2017 ജനുവരി വരെയാണ് അദ്ദേഹം ഡിജിപിയായി സേവനമനുഷ്ഠിച്ചത്. ബിഹാർ സ്വദേശിയാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മരിച്ചെന്ന് കരുതിയ കുട്ടി 70 ദിവസത്തിന് ശേഷം ജീവനോടെ തിരിച്ചെത്തി; ഞെട്ടലോടെ കുടുംബം
ബിഹാർ ദർഭംഗയില്‍ മരിച്ചെന്ന് കരുതിയ ആണ്‍കുട്ടി 70 ദിവസങ്ങള്‍ക്ക് തിരിച്ചെത്തി. ഫെബ്രുവരി എട്ടിനാണ് കുട്ടിയെ കാണാതായതായി കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം 45,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ കുടുംബം 5,000 രൂപയാണ് കൈമാറിയത്.ഫെബ്രുവരി 28 ന് ഗുരുതരമായി പരിക്കേറ്റ ഒരു ആണ്‍കുട്ടിയെ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തി.
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാർച്ച് 1 ന് അയാള്‍ മരണമടഞ്ഞു. കാണാതായ കുട്ടിയുടെ മാതാപിതാക്കളെയും മൃതദേഹം തിരിച്ചറിയാൻ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ ഡി.എൻ.എ പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് സമ്മർദ്ദം ചെലുത്തി ഡി.എൻ.എ പരിശോധനയ്ക്കുള്ള അപേക്ഷ പിൻവലിപ്പിച്ചു
സർക്കാരില്‍ നിന്ന് കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിച്ചു. കുട്ടി കഴിഞ്ഞ ദിവസം ദർഭംഗ ജില്ലാ കോടതിയില്‍ ഹാജരായി തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കി. ക്രിക്കറ്റ് കളിക്കുന്നതിനിടെ അജ്ഞാതരായ നാലാളുകള്‍ തുണി വായില്‍ തിരുകി വണ്ടിയില്‍ കയറ്റിയില്‍ കൊണ്ടുപോകുകയായിരുന്നു. പിന്നീട് നടന്നതൊന്നും തനിക്ക് ഓർമയില്ലെന്നും കുട്ടി പറഞ്ഞു. കുറെ കഴിഞ്ഞാണ് തന്നെ നേപ്പാളിലേക്കാണ് തട്ടിക്കൊണ്ടുവന്നതെന്ന് മനസിലായത്.
അവിടെ നിന്ന് കുട്ടി രക്ഷപ്പെടുകയായിരുന്നു.കുട്ടി ജീവനോടെയുണ്ടെന്ന് വീഡിയോ കോള്‍ വഴി അറിയിച്ചതായി കുടുംബം കോടതിയെ അറിയിച്ചു. തുടര്‍ന്ന് സഹോദരന്‍ നേപ്പാളിലേക്ക് പോയി അവനെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തിരിച്ചെത്തിയ ശേഷം പൊലീസില്‍ റിപ്പോർട്ട് ചെയ്യുന്നതിനുപകരം നേരിട്ട് കോടതിയില്‍ ഹാജരാകാൻ കുട്ടി തീരുമാനിച്ചു.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.