ബെംഗളൂരു : മുപ്പതുവയസ്സിനുമുകളിലുള്ള എല്ലാവർക്കും സൗജന്യ ആരോഗ്യപരിശോധന നൽകുന്ന പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ കർണാടക സർക്കാർ. പരീക്ഷണാർഥം കോളാർ ജില്ലയിൽമാത്രം നടപ്പാക്കിയിരുന്ന ഗൃഹ ആരോഗ്യപദ്ധതിയാണ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. ജീവിതശൈലീരോഗങ്ങൾ അടക്കം തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് തടയുകയാണ് ലക്ഷ്യം. ആശപ്രവർത്തകർ വീടുകളിൽ കയറിയിറങ്ങി പദ്ധതിയെക്കുറിച്ച് അവബോധമുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
പ്രമേഹം, രക്തസമ്മർദം, വിവിധതരം കാൻസറുകൾ തുടങ്ങി ജീവന് ഭീഷണിയായ രോഗങ്ങളെ നേരിടുന്നതിന് സ്വകാര്യ ആശുപത്രികളെമാത്രം ആശ്രയിക്കാൻ കഴിയില്ല. സ്വകാര്യമേഖല പ്രതിരോധത്തെക്കാൾ കൂടുതൽ ശ്രദ്ധ ചികിത്സയ്ക്കായിരിക്കും നൽകുക. എന്നാൽ, രോഗം വരാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമാണ് ആരോഗ്യം പരിശോധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പ്രമേഹം, രക്തസമ്മർദം, നാഡീസംബന്ധമായ രോഗങ്ങൾ, കാൻസർ, കരൾ, ശ്വാസകോശരോഗങ്ങൾ അടക്കം 14 രോഗങ്ങൾക്കുള്ള പരിശോധനയാണ് നടത്തുന്നത്.
വീടുകൾ സന്ദർശിക്കുന്ന ആശപ്രവർത്തകർഅടുത്തുള്ള ആയുഷ്മാൻ ആരോഗ്യകേന്ദ്രങ്ങളുടെവിവരങ്ങൾ നൽകും. ഇവിടെയെത്തി ജനങ്ങൾക്ക്പരിശോധന നടത്താനും സാധിക്കും.രക്തസമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക്അവിടെനിന്നുതന്നെ മരുന്നുകൾ നൽകും.കൂടുതൽ ഗുരുതരമായ രോഗാവസ്ഥയിലുള്ളവർക്ക് മെഡിക്കൽ കോളേജ് പോലെയുള്ള പ്രധാന ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
ഓണ്‍ലൈൻ വ്യാപാരി പഴയഫോണ്‍ നല്കി കബളിപ്പിച്ചു; എഴുപതിനായിരം രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ
പഴയഫോണ്‍ നല്കി കബളിപ്പിച്ചുവെന്ന പരാതിയില്‍ ചെന്നൈ ആസ്ഥാനമായ ലാപ്ടോപ്സോണ്‍ എന്ന സ്ഥാപനത്തിന് എഴുപതിനായിരം പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.കൊച്ചിയിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന കെ.എസ്. മാരിയപ്പനാണ് കമ്ബനിക്കെതിരേ പരാതി നല്‍കിയത്.2023 ഏപ്രിലിലാണ് കെ.എസ്. മാരിയപ്പൻ ഓണ്‍ലൈനിലൂടെ അമ്ബത്തി അയ്യായിരം രൂപ വിലയുള്ള സാംസങ് ഗാലക്സി S21 മൊബൈല്‍ ഓർഡർ ചെയ്തത്.
എന്നാല്‍ പഴയതും മുമ്ബ് മറ്റാരോ ഉപയോഗിച്ചതുമായ ഗുണനിലവാരമില്ലാത്ത ഫോണാണ് ലഭിച്ചത്. കൂടാതെ അധികമായി ഓർഡർ ചെയ്ത ആക്സസറികളും ലഭിച്ചിരുന്നില്ല.തുടർന്ന് ചെന്നൈ ആസ്ഥാനമായ കമ്ബനിയെ ഇക്കാര്യം അറിയിച്ചെങ്കിലും പണം തിരികെ നല്കാൻ വിസമ്മതിച്ചു. പിന്നീട് കമ്ബനി കൈപ്പറ്റിയ ഫോണ്‍ തിരികെ അയക്കാൻ ആവശ്യപ്പെട്ടു. മാരിയപ്പൻ ഫോണും കവർ ലെറ്ററും കൊറിയറില്‍ അയച്ചുവെങ്കിലും പണം തിരികെ നല്‍കിയില്ല.
കൂടാതെ പണം ആവശ്യപ്പെട്ട മാരിയപ്പനെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.പരാതി പരിഗണിച്ച എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉപഭോക്താവിനെ പഴയതും കേടായതുമായ മൊബൈല്‍ ഫോണ്‍ നല്കി കബളിപ്പിക്കുകയും അതു തിരികെവാങ്ങി പണം നല്കാതെയിരിക്കുകയും ചെയ്ത ഓണ്‍ലൈൻ വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. ഫോണിൻ്റെ വിലയായ അമ്ബത്തി അയ്യായിരം രൂപയും നഷ്ടപരിഹാരമായി കോടതി ചെലവ് ഇനങ്ങളില്‍ പതിനയ്യായിരം രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാനാണ് കോടതി ഉത്തരവ്. പരാതിക്കാരന് വേണ്ടി അഡ്വ: സിജോ ജോർജ് കോടതിയില്‍ ഹാജരായി.