Home Featured രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിനുള്ളില്‍ പൂട്ടിയിട്ട് തല്ലണം’; അക്രമ ആഹ്വാനവുമായി കര്‍ണാടകയിലെ ബിജെപി നേതാവ്

രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിനുള്ളില്‍ പൂട്ടിയിട്ട് തല്ലണം’; അക്രമ ആഹ്വാനവുമായി കര്‍ണാടകയിലെ ബിജെപി നേതാവ്

by admin

ബെംഗളൂരു:

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത് ബി ജെ പി നേതാവ്. കര്‍ണാടകയിലെ ബി ജെ പി എം എല്‍ എ ഭരത് ഷെട്ടിയാണ് രാഹുലിനെതിരെ അക്രമ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിനുള്ളില്‍ പൂട്ടിയിട്ട് തല്ലണമെന്നാണ് ഭരത് ഷെട്ടി പറയുന്നത്.

‘ശിവന്‍ തന്റെ മൂന്നാം കണ്ണ് തുറന്നാല്‍ താന്‍ ചാരമായി മാറുമെന്ന് ആ ഭ്രാന്തന് അറിയില്ല. ഹിന്ദു വിരുദ്ധ നയമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഒരു ഭ്രാന്തനാണെന്ന് വ്യക്തമാണ്. തങ്ങളെക്കുറിച്ചു എന്തു പറഞ്ഞാലും ഹിന്ദുക്കള്‍ നിശബ്ദമായി കേള്‍ക്കുമെന്ന് അദ്ദേഹം കരുതുന്നു. അദ്ദേഹം പാര്‍ലമെന്റില്‍ കുരച്ചാല്‍ പ്രാദേശിക നേതാക്കള്‍ ഇവിടെ വാലാട്ടാന്‍ തുടങ്ങും, ”ഭരത് ഷെട്ടി പറഞ്ഞു.

ഹിന്ദുമതത്തെയും സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് ബിജെപിയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവും ഹിന്ദുത്വവും വ്യത്യസ്തമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത്തരം നേതാക്കള്‍ കാരണം ഹിന്ദുക്കള്‍ക്ക് ഭാവിയില്‍ ആപത്ത് നേരിടേണ്ടി വരും എന്നും ഹിന്ദുക്കള്‍ വീടിന് പുറത്തിറങ്ങാത്ത സാഹചര്യം അവര്‍ സൃഷ്ടിക്കും എന്നും ഭരത് ഷെട്ടി പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുമ്ബോള്‍ മതേതരവാദിയായി മാറുമെന്നും തമിഴ്നാട്ടില്‍ അദ്ദേഹം നിരീശ്വരവാദിയാകുമെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തില്‍ വരുമ്ബോള്‍ രാഹുല്‍ ഗാന്ധി പരമശിവന്റെ കടുത്ത ഭക്തനാകുന്നു എന്നും അദ്ദേഹം ആരോപിച്ചു. പൊതുതിരഞ്ഞെടുപ്പില്‍ 99 ലോക്സഭാ സീറ്റുകള്‍ മാത്രം നേടിയാണ് രാഹുല്‍ ഗാന്ധി വലിയ നേട്ടമുണ്ടാക്കിയതെന്ന് അവകാശപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

”ശിവാജിയും മഹാറാണാ പ്രതാപും ജനിച്ചത് ഹിന്ദു സമൂഹത്തിലാണ്. ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങള്‍ ആയുധങ്ങള്‍ എടുക്കും. ആയുധങ്ങളെ പൂജിച്ചതിന് ശേഷം എങ്ങനെ തിരിച്ചടിക്കണമെന്ന് നമുക്ക് നന്നായി അറിയാം. പാര്‍ലമെന്റിനുള്ളിലെ ശക്തമായ അടിക്ക് ശേഷം രാഹുല്‍ ഗാന്ധി സുഖം പ്രാപിക്കും, ”അദ്ദേഹം പറഞ്ഞു. അതേസമയം ഭരത് ഷെട്ടിയുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിട്ടുണ്ട്.

എം എല്‍ എയുെ അഭിപ്രായങ്ങള്‍ വിവേകശൂന്യമാണെന്ന് കര്‍ണാടക മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. ‘നിഷേധാത്മകമായി സംസാരിച്ചാല്‍ ജനപ്രീതി ലഭിക്കുമെന്ന് അവര്‍ (ബിജെപി) കരുതുന്നു എന്നും ഇത് അവരുടെ വിവേകശൂന്യത മാത്രമാണ് കാണിക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ഭരത് ഷെട്ടിയെ വെല്ലുവിളിച്ച്‌ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രമാനാഥ് റായി രംഗത്തെത്തി.

ഭരത് ഷെട്ടിക്ക് ധൈര്യവും ശക്തിയുമുണ്ടെങ്കില്‍ ഒരു സാധാരണ പ്രവര്‍ത്തകന്റെ മേല്‍ കൈ വെച്ച്‌ നോക്കട്ടെ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ചൊവ്വാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് ഭരത് ഷെട്ടിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ ദുര്‍ബലപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന് വേണ്ടി തന്റെ കുടുംബത്തിന്റെ ത്യാഗത്തിന് ഊന്നല്‍ നല്‍കിയ ആളാണ് രാഹുല്‍ ഗാന്ധിയെന്നം രമാനാഥ് റായ് ന്യായീകരിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ ഹിന്ദുക്കളെ അക്രമാസക്തരല്ലെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയും നേരത്തെ പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group