Home covid19 കടുപ്പിച്ച്‌ കര്‍ണാടകവും തമിഴ്‌നാടും;കര്‍ശനമാക്കി കേരളവും;ചരക്കുനീക്കവും സ്‌തംഭിക്കുന്ന അവസ്‌ഥയിലേക്ക്‌.

കടുപ്പിച്ച്‌ കര്‍ണാടകവും തമിഴ്‌നാടും;കര്‍ശനമാക്കി കേരളവും;ചരക്കുനീക്കവും സ്‌തംഭിക്കുന്ന അവസ്‌ഥയിലേക്ക്‌.

by admin

കോവിഡ്‌ രൂക്ഷമായതോടെ അതിര്‍ത്തികളില്‍ ആളെത്തടഞ്ഞു കര്‍ശന പരിശോധനയുമായി തമിഴ്‌നാടും കര്‍ണാടകയും, കേരളം ഒറ്റപ്പെടുന്നു. ഇരുസംസ്‌ഥാനങ്ങളും നിലപാടു കടുപ്പിച്ചതോടെ യാത്രയ്‌ക്കൊപ്പം ചരക്കുനീക്കവും സ്‌തംഭിക്കുന്ന അവസ്‌ഥയിലേക്ക്‌.

72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കുമാത്രമാണ് കര്‍ണാടകത്തിലേക്ക് പ്രവേശനം. ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കി. വാക്സിന്‍ എടുത്തവരെയും പ്രവേശിപ്പിക്കണമെന്നാണ് ആവശ്യം. ജോലിക്കും ആശുപത്രി ആവശ്യങ്ങള്‍ക്കും മംഗളൂരുവില്‍ പോകുന്നവര്‍ വിഷമത്തിലായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ രണ്ടുതവണ റോഡ് ഉപരോധിച്ചു. മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

പ്രവര്‍ത്തകരെ കര്‍ണാടക പൊലീസ് കൈയേറ്റം ചെയ്തതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുഞ്ചത്തൂരിലെ അന്‍വറിനെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. നൂറോളം പൊലീസുകാരെയാണ് കര്‍ണാടകം അതിര്‍ത്തിയില്‍ വിന്യസിച്ചത്. നേരത്തെയുണ്ടായിരുന്ന കോവിഡ് പരിശോധനാകേന്ദ്രം അടച്ചു. തലശേരി –- ബംഗളൂരു പാതയിലെ മാക്കൂട്ടം ചുരം റോഡിലും കര്‍ണാടകം നിയന്ത്രണം കടുപ്പിച്ചു. വാഹനം തടഞ്ഞാണ് പരിശോധന.

പ്രശ്‌നപരിഹാരത്തിനു രണ്ടു സംസ്‌ഥാനങ്ങളിലെ ചീഫ്‌ സെക്രട്ടറിമാരുമായി ഉന്നത ഉദ്യോഗസ്‌ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ആര്‍.ടി.പി.സി.ആര്‍, ഇരട്ട വാക്‌സിനേഷന്‍ രേഖകളില്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ്‌ അനുസരിച്ച്‌ കേസെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്‌. ഓണ്‍ലൈന്‍ വ്യാപാരം പോലും ചില കമ്ബനികള്‍ പൊടുന്നനെ നിര്‍ത്തിവച്ചു.
നേരത്തെ രണ്ടു ഡോസ്‌ വാക്‌സിന്‍ എടുത്തവര്‍ക്ക്‌ കര്‍ണാടകത്തിലേക്കു പ്രവേശനാനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്‌റ്റ്‌ നിര്‍ബന്ധമാക്കി.ചരക്കുവാഹനങ്ങളിലെ തൊഴിലാളികള്‍ ഏഴു ദിവസത്തിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി ആര്‍ ഫലം ഹാജരാക്കണം. നേരത്തെ 14 ദിവസത്തിനിടെ എടുത്തതു മതിയായിരുന്നു.

ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ്‌ വാക്‌സിനോ എടുത്തിട്ടുള്ളവര്‍ക്ക്‌ മാത്രമാണ്‌ തമിഴ്‌നാട്ടിലേക്ക്‌ പ്രവേശനമുള്ളത്‌. കേരളത്തിലേക്കു വരുന്നതിനും ഈ സര്‍ട്ടിഫിക്കറ്റുകള്‍നിര്‍ബന്ധമാക്കി. ഇവ രണ്ടും ഇല്ലാതെ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കടക്കാന്‍ എത്തിയ നൂറുകണക്കിനാളുകളെ ഇരു സംസ്‌ഥാനത്തെയും പോലീസ്‌ ഉദ്യോഗസ്‌ഥര്‍ തിരിച്ചയച്ചു. അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വിവരം അറിയാതെ നിരവധി പേരാണ്‌ എത്തിയത്‌. യാത്ര സാധ്യമാകാതെ വന്നതോടെ ചിലര്‍ പോലീസുമായി വാക്കേറ്റത്തിനും മുതിര്‍ന്നു. കര്‍ണാടക അതിര്‍ത്തിയില്‍ കേരളവുമായി ബന്ധപ്പെടുന്ന 18 റോഡുകളില്‍ നിരീക്ഷണം ശക്‌തമാക്കി. ഇതിന്റെ ഭാഗമായി ഈ ഭാഗത്ത്‌ കൂടുതല്‍ ചെക്ക്‌ പോസ്‌റ്റുകള്‍ സ്‌ഥാപിച്ചു. കാസര്‍ഗോഡ്‌ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ തലപ്പാടി അതിര്‍ത്തി വരെ മാത്രമാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. അവിടെ വച്ച്‌ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്‌ക്കായി യാത്രക്കാരില്‍നിന്നു സാമ്ബിള്‍ ശേഖരിച്ച ശേഷമാണ്‌ അതിര്‍ത്തി കടത്തിവിടുന്നത്‌.
തലപ്പാടിയില്‍നിന്നു കര്‍ണാടക സര്‍ക്കാരിന്റെ ബസിലേ സഞ്ചരിക്കാനാകു.

നിയന്ത്രണങ്ങള്‍ ഒരാഴ്‌ചത്തേക്ക്‌ കര്‍ശനമായി തുടരാനാണ്‌ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇരിട്ടിയിലെ മാക്കൂട്ടം ചെക്ക്‌ പോസ്‌റ്റില്‍ കുടക്‌ ജില്ലാ ഭരണകൂടം യന്ത്രണങ്ങള്‍ ശക്‌തമാക്കി. യാത്രാ വാഹനങ്ങളും ചരക്ക്‌ വാഹനങ്ങളും ഉള്‍പ്പെടെ തടഞ്ഞു നിര്‍ത്തിയാണ്‌ പരിശോധന. ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാതെ എത്തിയ നൂറുകണക്കിന്‌ യാത്രക്കാരെ ഇന്നലെ ചെക്ക്‌ പോസ്‌റ്റില്‍ തടഞ്ഞ്‌ തിരിച്ചയച്ചു. രണ്ട്‌ ഡോസ്‌ വാക്‌സിന്‍ എടുത്തവര്‍ക്കും പ്രവേശനാനുമതി നിഷേധിച്ചു.
മാക്കൂട്ടത്ത്‌ റോഡ്‌ ഭാഗികമായി അടച്ച്‌ പരിശോധനയ്‌ക്ക്‌ പോലിസിനെ വിന്യസിച്ചു. 24 മണിക്കൂറും ചെക്ക്‌ പോസ്‌റ്റില്‍ പരിശോധന സംവിധാനം ഏര്‍പ്പെടുത്തി. അടിയന്തരമായി ആശുപത്രികളില്‍ എത്തേണ്ടവര്‍ക്കും മാരക രോഗങ്ങള്‍ക്ക്‌ ചികിത്സ നേടുന്നവര്‍ക്കും മാത്രമാണ്‌ ഇളവ്‌.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group