ബെംഗളൂരു: നിരവധി വാഹനങ്ങളുടെ അകമ്ബടിയോടെ ആഹ്ളാദ പ്രകടനം നടത്തി ജയിലില്‍ നിന്നും പുറത്തിറങ്ങിയ കൂട്ടബലാത്സംഗ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി.ഏഴ് പ്രതികളില്‍ നാല് പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. തുടര്‍ന്ന് കര്‍ണാടക ഹവേരി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. യുവതിയെ തട്ടികൊണ്ടുപോയി വനത്തിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളാണ് കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയത്. പിന്നാലെ റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. തുടര്‍ന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
17 മാസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷമാണ് പ്രതികളെ കഴിഞ്ഞദിവസം ജാമ്യത്തില്‍വിട്ടത്.ഒന്നരവര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികള്‍ ദമ്ബതികളുടെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കടന്ന് 26കാരിയായ യുവതിയെ ബലമായി വലിച്ചിഴച്ച് വനത്തിനുള്ളില്‍ കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വിശദമായ മൊഴിയാണ് പ്രതികളെ കുടുക്കിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 19 പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതില്‍ 12 പ്രതികളെ പത്ത് മാസം മുന്‍പ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ശേഷിക്കുന്ന ഏഴ് പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരില്‍ നാല് പേരെയാണ് ജാമ്യം റദ്ദാക്കി പൊലീസ് കസ്റ്റഡിയിലെടുത്തത്.
എക്‌സ്പ്രസ് വേയില്‍ കാറില്‍നിന്നിറങ്ങി ലൈംഗികബന്ധം; വീഡിയോയില്‍ വിവാദം; ആരോപണം നിഷേധിച്ച് ബിജെപി
ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ രണ്ടുപേർ ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ വൈറലായതിന് പിന്നാലെ രാഷ്ട്രീയവിവാദവും.സംഭവത്തില്‍ ആരോപണവിധേയനായ മധ്യപ്രദേശിലെ രാഷ്ട്രീയനേതാവ് മനോഹർ ലാല്‍ ധാക്കട്ടിനെ ‘ധാക്കട്ട് മഹാസഭ’യുടെ ദേശീയ സെക്രട്ടറി പദവിയില്‍നിന്ന് നീക്കി. അതേസമയം, മനോഹർ ലാല്‍ ധാക്കട്ടിന് പാർട്ടിയുമായി ബന്ധമില്ലെന്നും തങ്ങളുടെ നേതാവല്ലെന്നും ബിജെപി വൃത്തങ്ങളും അറിയിച്ചു.മെയ് 13-ാം തീയതി ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ മധ്യപ്രദേശിലെ മാന്ദസോർ ടൗണിന് സമീപത്തായിരുന്നു വൈറല്‍ വീഡിയോയിലെ സംഭവമുണ്ടായത്.
കാറില്‍നിന്നിറങ്ങിയ പുരുഷനും നഗ്നയായ സ്ത്രീയും റോഡില്‍വെച്ച് ലൈംഗികബന്ധത്തിലേർപ്പെടുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഹൈവേയില്‍ സ്ഥാപിച്ച നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിതെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ മനോഹർ ലാല്‍ ധാക്കട്ടിനെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഇദ്ദേഹത്തിന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാണെന്നും റിപ്പോർട്ടുകളിലുണ്ട്.വീഡിയോയില്‍ യുവതിക്കൊപ്പമുള്ളത് മനോഹർ ലാല്‍ ധാക്കട്ടാണെന്നാണ് ആരോപണം.
ഇദ്ദേഹം ബിജെപി നേതാവാണെന്നും ആരോപണമുയർന്നു. എന്നാല്‍, മനോഹർ ലാല്‍ ധാക്കട്ടിന് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി മാന്ദസോർ ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിത് അറിയിച്ചു. മനോഹർ ലാല്‍ ധാക്കട്ട് ഓണ്‍ലൈൻ വഴി പാർട്ടിയുടെ പ്രാഥമികാംഗത്വം എടുത്തിരുന്നു. എന്നാല്‍ അദ്ദേഹം പാർട്ടിയുടെ ഭാരവാഹിയോ നേതാവോ അല്ല. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ നേതാവായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സോഹൻ ഭായ് ബിജെപി പിന്തുണയുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്.
ഇത്തരം ആളുകളെ ഒരിക്കലും തങ്ങളുടെ പാർട്ടിയില്‍ അനുവദിക്കില്ലെന്നും രാജേഷ് ദീക്ഷിത് പറഞ്ഞു.മനോഹർ ലാല്‍ ധാക്കട്ടിന്റെ ഭാര്യ ബിജെപി പിന്തുണയോടെ വിജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെന്ന് വാർത്താ ഏജൻസിയായ പിടിഐയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ മാന്ദസോർ ജില്ലാ പഞ്ചായത്തിലെ അംഗമാണ് ഇവരെന്നും പിടിഐയുടെ റിപ്പോർട്ടില്‍ പറയുന്നു.
അതിനിടെ, വീഡിയോയിലുള്ള കാർ മനോഹർ ലാല്‍ ധാക്കട്ടിന്റേതാണ് മോട്ടോർ വാഹനവകുപ്പ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ മനോഹർ ലാല്‍ ധാക്കട്ടിനെതിരേയും വീഡിയോയിലുള്ള സ്ത്രീക്കെതിരേ കേസെടുത്തതായി മധ്യപ്രദേശ് ഡിഐജി മനോജ്കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ ഭാൻപുരയിലാണ് സംഭവം നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ മനോഹർ ലാലിനെതിരേയും മറ്റൊരാള്‍ക്കെതിരേയും കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും ഡിഐജി വ്യക്തമാക്കി.