ബെംഗളൂരു: കർണാടകയിൽ രണ്ടാം വർഷ പിയുസി പരീക്ഷകൾ റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ അറിയിച്ചു. പരീക്ഷക്കു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ സർക്കാർ നടത്തിയെങ്കിലും കോവിഡിനെ തുടർന്നുള്ള ആശങ്ക പരിഗണിച്ചാണ് പരീക്ഷകൾ ഒഴിവാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സെമിത്തേരികളെല്ലാം നിറയുന്നു ;ബാംഗളുരുവിലെ ക്രിസ്തീയ സമൂഹം ആശങ്കയിൽ
അതേ സമയം എസ്.എസ്.എൽ.സി പരീക്ഷകൾ ജൂലൈ മൂന്നാമത്തെ ആഴ്ചയിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇത്തവണ രണ്ടാം വർഷ പിയുസി പരീക്ഷക്കായി രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളേയും പരീക്ഷ കൂടാതെ തന്നെ പാസാക്കുമെന്നും ഒന്നാം വർഷ പിയുസി പരീക്ഷയുടെ മാർക്കുകളുടെ അടിസ്ഥാനത്തിൽ എ, ബി എന്നിങ്ങനെ ഗ്രേഡുകൾ നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗം തുടരുന്നത് ആശങ്ക ഉണ്ടാക്കുന്നതിനാൽ എസ്എസ്എൽസി, രണ്ടാം വർഷ പിയുസി പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിദ്വാർഥികളുടെ പ്രതിഷേധമുയർന്നിരുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ റാക്കിയ സാഹചര്യത്തിൽ സംസ്ഥാന സിലബസിലെ പരീക്ഷകളും റദ്ദാക്കണമെന്നായിരുന്നു വിദ്യാർഥികൾ ആവശ്യപ്പെട്ടത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ മാറ്റിവെച്ചിരുന്നു.
കർണാടകയിൽ കോവിഡ് ബാധിച്ചു മരിച്ചത് 514 പേർ, ബാംഗ്‌ളൂരിൽ 347 പേർ ; വിശദമായി വായിക്കാം (03-june-2021)