Home Featured നവീകരണം പൂർത്തിയായ ജോഗ് വെള്ളച്ചാട്ടം മേയ് ഒന്നിന് സന്ദർശകർക്കായി തുറക്കും

നവീകരണം പൂർത്തിയായ ജോഗ് വെള്ളച്ചാട്ടം മേയ് ഒന്നിന് സന്ദർശകർക്കായി തുറക്കും

by admin

മൈസൂരു : നവീകരണം പൂർത്തിയായ ജോഗ് വെള്ളച്ചാട്ടം മേയ് ഒന്നിന് സന്ദർശകർക്കായി തുറക്കും.വേനലവധിയിൽ മലയാളികൾ കൂടുതലെത്തുമെന്ന കണക്കുകൂട്ടലിലാണ് കർണാടക ടൂറിസം വകുപ്പ്. പ്രവേശനകവാടത്തിൻ്റെ നവീകരണമടക്കം സമഗ്രവികസന പ്രവൃത്തികളാണ് പൂർത്തിയായത്.നവീകരണജോലികളുടെ ഭാഗമായി ജനുവരി ഒന്നുമുതൽ മാർച്ച് 15 വരെ പ്രവേശനം ഭാഗികമായി നിയന്ത്രിച്ചിരുന്നു.

എന്നാൽ, പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചില്ല.ഇതോടെ സഞ്ചാരികൾക്ക് പൂർണവിലക്ക് ഏർപ്പെടുത്തി നവീകരണം തുടരുകയായിരുന്നു. പ്രവൃത്തികളെല്ലാം പൂർത്തിയായതിനാൽ മേയ് ഒന്നുമുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്ന് ജോഗ് മാനേജ്‌മെന്റ് അതോറിറ്റി എക്സിക്യുട്ടീവ് ഓഫീസർ ഗുരുദത്ത ഹെഗ്ഡെ അറിയിച്ചു.വേനലവധി തുടങ്ങിയതോടെ കർണാടകത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് മലയാളികളുടെ വരവ് കൂടിയിട്ടുണ്ട്. കുടക്, മൈസൂരു ജില്ലകളിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്.

അതിനാൽ, മേയിൽ കൂടുതൽ സഞ്ചാരികൾ വെള്ളച്ചാട്ടം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗുരുദത്ത ഹെഗ്ഡെ പറഞ്ഞു.

കാണാതായ 3 പെണ്‍കുട്ടികളെ കണ്ടെത്തി, ഒളിച്ചോട്ടം SSLC പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്തില്‍

തൃശൂർ, പാലക്കാട് ജില്ലകളില്‍ നിന്നായി കാണാതായ പ്രായപൂർത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ തിങ്കളാഴ്ച രാത്രിയോടെ പോലീസ് കണ്ടെത്തി.കോയമ്ബത്തൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇവരെ പോലീസ് കണ്ടെത്തിയത്. പോലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെടാൻ അടക്കം കൃത്യമായ പ്ലാനിങ് തയ്യാറാക്കിയാണ് കുട്ടികളെ യാത്ര തിരിച്ചത്. ഇത് തിരിച്ചറിഞ്ഞ് നടത്തിയ ശ്രമമാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്.

ഇതുസംബന്ധിച്ച്‌ പോലീസ് പറയുന്നതിങ്ങനെ. ഷൊർണൂർ ഉള്ള ഒരു കുട്ടിയുടെ വീട്ടില്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് പോകുന്നതെന്നും, ഷൊർണൂരില്‍ നിന്നും കോയമ്ബത്തൂരിലേക്ക് ഉള്ള ടിക്കറ്റ് ചാർജ്, അവിടെ നിന്നും പുണെയിലേക്കുള്ള ടിക്കറ്റ് ചാർജ്, തുടർന്ന് മഹാരാഷ്ട്രയിലെ തന്നെ രഞ്ജൻ ഗാവ് എന്ന സ്ഥലത്ത് എത്തുന്നത് വരെയുള്ള കൃത്യമായ കാര്യങ്ങളാണ് കത്തില്‍ രേഖപ്പെടുത്തിയിരുന്നത്. കുട്ടികളുടെ ഫോണ്‍ ടവർ ലൊക്കേഷൻ കോയമ്ബത്തൂരിലെ ഉക്കടം എന്ന ഭാഗത്താണെന്ന് കണ്ടെത്തിയോടെ ഇവർ ഈ വഴി തന്നെയാണ് പോയിട്ടുണ്ട് എന്ന് പോലീസ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചു.

ഇതിന്റെ ഭാഗമായി കോയമ്ബത്തൂരില്‍ നിന്നും പുണെയിലേക്ക് പുറപ്പെട്ട വണ്ടി പോലീസും റെയില്‍വേ സേനയും ടിക്കറ്റ് എക്സാമിനർമാരും വണ്ടി തിരുപ്പൂർ എത്തുന്നതിനിടയില്‍ പൂർണ്ണമായും പരിശോധിച്ചുവെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.തുടർന്ന് കുട്ടികള്‍ എഴുതിയ കത്ത് കൃത്യമായി പരിശോധിച്ചപ്പോള്‍ ചില സംശയങ്ങള്‍ എസ് ഐ ഇ.വി. സുഭാഷിന് തോന്നി. കാരണം കുട്ടികളെ കാണാതാവുമ്ബോള്‍ പോലീസില്‍ പരാതി ലഭിക്കുമെന്നും പോലീസ് അന്വേഷിച്ച്‌ എത്തുമെന്നും പിടിക്കപ്പെടുമെന്നും അറിയാവുന്ന കുട്ടികള്‍ കൃത്യമായി റൂട്ട് എഴുതി വച്ചത് അന്വേഷണസംഘത്തെ കബളിപ്പിക്കാൻ ആണെന്ന് പോലീസ് ഉറപ്പിച്ചു.

തുടർന്ന് ഉടൻ തന്നെ കോയമ്ബത്തൂരില്‍ നിന്നും മറ്റ് ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ ബെംഗളൂരുവിലേക്ക് പോകുന്ന ട്രെയിൻ ഉണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം ആ വഴിക്ക് നീങ്ങി. ട്രെയിൻ എത്താൻ എതാനും മിനിറ്റുകള്‍ക്ക് മുമ്ബ് കുട്ടികള്‍ ഫ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടികളെ സമാധാനിപ്പിച്ച ശേഷം രാത്രിയോടെ രക്ഷിതാക്കളെയും എത്തിച്ച്‌ ഇവരെ ഷോർണൂരിലേക്ക് കൊണ്ടു വരികയായിരുന്നു.

തിങ്കളാഴ്ച വൈകിട്ടോടെ കാണാതായ പെണ്‍കുട്ടികളില്‍ രണ്ടു പേർ പാലക്കാട് ഷൊർണൂർ നിവാസികളും ഒരാള്‍ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയും ആണ്. മൂന്നു പേരും ഷൊർണൂരില്‍ ഒരേ വിദ്യാലയത്തില്‍ പഠിക്കുന്നവരുമാണ്. ചെറുതുരുത്തി അഡിഷണല്‍ എസ് ഐ ഇ.വി. സുഭാഷിൻ്റെ നേതൃത്വത്തില്‍ സീനിയർ സിവില്‍ പോലീസ് ഓഫീസർ വിനീത് മോൻ, വനിതാ പോലീസ് ഓഫീസർ പിയുഷ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group