Home Featured കൊല്ലപ്പെട്ട’ യുവതിയെ ജീവനോടെകണ്ടെത്തിയ സംഭവം ; അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ

കൊല്ലപ്പെട്ട’ യുവതിയെ ജീവനോടെകണ്ടെത്തിയ സംഭവം ; അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ

by admin

മൈസൂരു : ‘കൊല്ലപ്പെട്ട’ യുവതിയെ ജീവനോടെകണ്ടെത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കേസന്വേഷണത്തിന് നേതൃത്വംനൽകിയ കുശാൽനഗർ റൂറൽ പോലീസ് സിഐ ബിജി പ്രകാശനെതിരേയാണ് നടപടി.സംഭവം പോലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി.സംഭവത്തിൽ മൈസൂരു പോലീസ് സിറ്റി കമ്മിഷണർ, ഡിഐജി എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും ഡിജിപി എം.എ. സലീമിനോട് മുഖ്യമന്ത്രി നിർദേശിച്ചു.

കേസിൽ കുടക് ജില്ലയിലെ കുശാൽനഗർ താലൂക്കിലെ ബസവനഹള്ളിയിലെ ദളിത് യുവാവ് കെ. സുരേഷ് (35) രണ്ടരവർഷം വിചാരണത്തടവ് അനുഭവിച്ചിരുന്നു.കൃത്യമായ അന്വേഷണം നടത്താതെ, കാണാതായ ഭാര്യ മല്ലികയെ കൊന്നുവെന്നാരോപിച്ചാണ് ഭർത്താവായ സുരേഷിനെ പോലീസ് കേസിൽപ്പെടുത്തിയത്. സംഭവത്തിൽ അഞ്ചുകോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുരേഷ് ബെംഗളൂരു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കയാണ്.

കള്ളക്കേസിൽ കുടുക്കി പോലീസ് അന്യായമായി പ്രതിചേർക്കുകയായിരുന്നുവെന്നാണ് സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സൂചിപ്പിച്ചിട്ടുള്ളത്.കേസിൽ കാരണമില്ലാതെ തടവ് അനുഭവിച്ചതിനാലും പോലീസിന്റെ നീതിപൂർവമല്ലാത്ത നടിപടിയുടെ ഇരയായതിനാലും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് യുവാവിന്റെ ആവശ്യം.

കൊച്ചിയിലെ ബാറില്‍ യുവതി മദ്യക്കുപ്പി പൊട്ടിച്ച്‌ യുവാവിനെ കുത്തി; ഉദയംപേരൂര്‍ സ്വദേശിനി കസ്റ്റഡിയില്‍

കൊച്ചിയിലെ ബാറില്‍ യുവതി മദ്യക്കുപ്പി പൊട്ടിച്ച്‌ യുവാവിനെ കുത്തി. ‌കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാൻഷൻ ഹോട്ടലിന്റെ മില്ലേനിയല്‍ ബാറിലാണ് സംഭവം.ഉദയംപേരൂർ സ്വദേശിനിയായ ഇരുപത്തിയൊൻപതുകാരിയാണ് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിയത്. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിനിടെയാണ് യുവതി അക്രമാസക്തയായത്. ഹോട്ടലിലെ ഡിജെ പാർട്ടിക്കിടെയാണ് യുവതിയുടെ ആക്രമണമുണ്ടായത് എന്നാണ് റിപ്പോർട്ട്. ഈ സമയം സിനിമാതാരങ്ങളും പിന്നണിഗായകരും ഉള്‍പ്പെടെ സംഭവസ്ഥലത്തുണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ഒരു വർഷം മുമ്ബ് വെടിവെയ്പ്പ് നടന്ന ബാറാണ് മില്ലേനിയല്‍. ഇന്നലെ രാത്രി പത്തരയോടെയാണ് ഇവിടെ യുവതി മദ്യക്കുപ്പി പൊട്ടിച്ച്‌ യുവാവിനെ കുത്തിയത്. ബാറിന്റെ കൗണ്ടറിലുണ്ടായ വാക്കു തർക്കം സംഘർഷത്തിലെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തന്നോട് തർക്കിച്ച യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ച്‌ കുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.ഉദയംപേരൂർ സ്വദേശിനിയായ ഇരുപത്തിയൊൻപതുകാരിയെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ബാർ ഹോട്ടലില്‍ സംഘർഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാർ തടിച്ചുകൂടി.

സംഭവത്തെ തുടർന്നു കതൃക്കടവ് -തമ്മനം റോഡില്‍ ഗതാഗത തടസ്സമുണ്ടായി.സംഭവം നടക്കുമ്ബോള്‍ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉള്‍പ്പെടെ ഇവിടെ ഉണ്ടായിരുന്നു എന്നാണ് വിവരം. നോർത്ത് സ്റ്റേഷനില്‍നിന്നും കണ്‍ട്രോള്‍ റൂമില്‍നിന്നും വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണു തടിച്ചുകൂടിയവരെ നീക്കിയത്.2024 ഫെബ്രുവരി 11നാണ് ഇതേ ബാറിന്റെ മുന്നില്‍ വെടിവയ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാർ പൂട്ടിയപ്പോള്‍ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു.

തുടർന്നു പ്രതികള്‍ തമ്മില്‍ വാക്കുതർക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജറിനെ പ്രതികള്‍ മർദിച്ച്‌ അവശനാക്കി. ഓടിവന്ന മറ്റ് ജീവനക്കാർ ആക്രമണം ചെറുത്തതോടെ യുവാക്കളില്‍ ഒരാള്‍ തോക്കെടുത്തു വെടിവച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. ഈ സംഭവത്തെ തുടർന്നു നഗരത്തിലെ ബാർ ഹോട്ടലുകള്‍ രാത്രി 11 ന് തന്നെ പ്രവർത്തനം അവസാനിപ്പിക്കാനായി കർശന നിർദേശം നല്‍കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group