തുമക്കൂരുവിൽ അന്തരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ തറക്കല്ലിട്ടു. സ്റ്റേഡിയം നിർമാണത്തിനായി കർണാടക ക്രിക്കറ്റ് അസോസിയേഷന് 50 ഏക്കർ സ്ഥലം അനുവദിച്ചതായും മേഖലയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നത് ജില്ലയുടെ വികസനത്തിന് ഉത്തേജനം നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. പദ്ധതി ജില്ലയുടെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും മികച്ച സംഭാവനനൽകും. ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി സ്റ്റേഡിയം നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.പ്രതീകാത്മകമായി ബാറ്റിങ് ചെയയ്താണ് അദ്ദേഹം നിർമാണ പ്രവൃത്തി തുടങ്ങിയത്.
അനുവദിച്ചതിൽ 41 ഏക്കറിൽ ഏകദേശം 150 കോടി ചെലവിലാണ് സ്‌റ്റേഡിയം നിർമാണം നടക്കുക. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡിവലപ്പ്മെന്റ് ബോർഡിൻ്റെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുക. മൈസൂരുവിലും ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ക്രിക്കറ്റ് അസോസിയേഷൻ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനും ഭൂമിനൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.ആഭ്യന്തരമന്ത്രി ജി. പരമേശ്വര, സഹകരണമന്ത്രി കെ.എൻ. രാജണ്ണ, ഗ്രാമവികസനമന്ത്രി പ്രിയങ്ക് ഖാർഗെ, സംസ്ഥാനത്തിൻ്റെ ഡൽഹി പ്രതിനിധി ടി.ബി. ജയചന്ദ്ര, ജില്ലയിലെ എം.എൽ.എ.മാർ, കെ.എസ്.സി.എ.പ്രസിഡന്റ് രഘുറാം ഭട്ട്, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
ചാര്‍ജ് ചെയ്ത മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കുന്നതിനിടെ വൈദ്യുതാഘാതം; 22കാരിക്ക് ദാരുണാന്ത്യം.
ചാർജ് ചെയ്ത ഫോണ്‍ തിരിച്ചെടുക്കുന്നതിനിടെ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ സാരംഗ്പൂരിലെ 22 കാരിയായ നീതുവാണ് മൊബൈല്‍ ഫോണ്‍ ചാർജറില്‍ നിന്ന് എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്.നീതുവിന്റെ കരച്ചില്‍ കേട്ടെത്തിയ ബന്ധുക്കള്‍ വടി ഉപയോഗിച്ച് ഫോണില്‍ നിന്ന് നീതുവിനെ വേർപെടുത്തി. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
കുടുംബം പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് ബൻസ്ദിഹ് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സഞ്ജയ് സിംഗ് പറഞ്ഞു. അതിനിടെ ശിക്കാരിയ ഖുർദ് ഗ്രാമത്തില്‍ കൊയ്ത്ത് യന്ത്രം തട്ടി ഒരു സ്ത്രീ മരിച്ചു. ഹത്തൗഡി ഗ്രാമത്തിലെ ബിന്ദു ദേവി ആണ് വയലില്‍ ജോലി ചെയ്യുന്നതിനിടെ കൊയ്ത്ത് യന്ത്രം ഇടിച്ച് മരിച്ചത്. ബിന്ദു ദേവിയുടെ ഭർത്താവ് രാധാ കിഷുണ്‍ റാമിന്‍റെ പരാതിയില്‍ കൊയ്ത്ത് യന്ത്രം ഓടിച്ച ആള്‍ക്കെതിരെ കേസെടുത്തു.