Home തിരഞ്ഞെടുത്ത വാർത്തകൾ ഇൻഡിഗോ പ്രതിസന്ധി: രാജധാനി അടക്കമുള്ള പ്രീമിയം ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍; ആവശ്യമെങ്കില്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ

ഇൻഡിഗോ പ്രതിസന്ധി: രാജധാനി അടക്കമുള്ള പ്രീമിയം ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍; ആവശ്യമെങ്കില്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ

by admin

ന്യൂഡല്‍ഹി: ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചില പ്രീമിയം ട്രെയിനുകളില്‍ അധിക കോച്ചുകള്‍ കൂട്ടിച്ചേർത്ത് ഇന്ത്യൻ റെയില്‍വേ.ജമ്മു രാജധാനി, ദിബ്രുഗഡ് രാജധാനി എക്സ്പ്രസ് ട്രെയിനുകളില്‍ ഓരോ തേർഡ് എസി കോച്ചും, ചണ്ഡീഗഡ്, അമൃത്സർ ശതാബ്ദി എക്സ്പ്രസ് ട്രെയിനുകളില്‍ ഓരോ ചെയർ കാർ കോച്ചുമാണ് കൂട്ടിച്ചേർത്തത്. നോർത്തേണ്‍ റെയില്‍വേയുടേതാണ് നടപടി. ഇൻഡിഗോ എയർലൈൻസിലുണ്ടായ പൈലറ്റ് ക്ഷാമം കാരണം ആയിരക്കണക്കിന് ഫ്ലൈറ്റുകളാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്. ഇത് വിമാനത്താവളങ്ങളില്‍ വലിയ പ്രശ്നങ്ങള്‍ക്കിടയാക്കിക്കൊണ്ടിരിക്കുകയാണ്. നിരവധി വിമാന സർവ്വീസുകള്‍ റദ്ദാക്കപ്പെട്ടു.വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങള്‍ മൂലം യാത്രക്കാർ ബുദ്ധിമുട്ടാതിരിക്കാനാണ് റെയില്‍വേയുടെ ഈ നീക്കം. യാത്രക്കാരുടെ വർധിച്ച ആവശ്യകത പരിഗണിച്ച്‌ ജമ്മു രാജധാനി എക്സ്പ്രസ് (12425/26), ദിബ്രുഗഡ് രാജധാനി എക്സ്പ്രസ് (12424/23) എന്നിവയില്‍ ഓരോ 3AC കോച്ച്‌ വീതം കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് നോർത്തേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ പറയുഞ്ഞു.

ചണ്ഡീഗഡ് ശതാബ്ദി എക്സ്പ്രസ് (12045/46), അമൃത്സർ ശതാബ്ദി എക്സ്പ്രസ് (12030/29) എന്നിവയിലും ഓരോ എസി ചെയർ കാർ കോച്ച്‌ വീതം കൂട്ടിച്ചേർത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാറ്റങ്ങള്‍ തൊട്ടടുത്ത ട്രെയിൻ സർവീസുകള്‍ മുതല്‍ക്ക് നടപ്പിലാക്കും. നിലവിലെ സാഹചര്യം തുടരുന്നിടത്തോളം കാലം ഈ അധിക കോച്ചുകള്‍ ലഭ്യമായിരിക്കും.തിരക്കേറിയ സ്റ്റേഷനുകളില്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനായി ദേശീയ ട്രാൻസ്പോർട്ടർ കോച്ചുകളുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു.ഇന്ത്യയുടെ ആഭ്യന്തര വിപണിയില്‍ 60 ശതമാനത്തിലധികം വിഹിതമുള്ള സ്വകാര്യ വിമാനക്കമ്ബനിയാണ് ഇൻഡിഗോ. ചെലവ് ചുരുങ്ങിയ യാത്ര ആഗ്രഹിക്കുന്നവർ ഏറെ ആശ്രയിക്കുന്ന കമ്ബനികളിലൊന്നു കൂടിയാണിത്. ഇക്കാരണത്താല്‍ തന്നെ ഇൻഡിഗോ പ്രതിസന്ധി രാജ്യത്തെ വ്യോമയാനത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.പൈലറ്റുമാരുടെ കുറവ് കാരണമാണ് ആയിരക്കണക്കിന് ഫ്ലൈറ്റുകള്‍ റദ്ദാക്കാൻ ഇൻഡിഗോ നിർബന്ധിതരായിരിക്കുന്നത്. സർക്കാർ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള എല്ലാ ആഭ്യന്തര വിമാന സർവീസുകളും ഇൻഡിഗോ നിർത്തിവെച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കല്‍ വെള്ളിയാഴ്ച നാലാം ദിവസവും തുടർന്നു.അതെസമയം റെയില്‍വേ ഈ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാഹചര്യം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ യാത്രക്കാർക്ക് വിമാനമില്ലാത്തതു കൊണ്ട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാൻ പല റൂട്ടുകളിലും പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്ന് ഒരു റെയില്‍വേ ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ക്കു പുറമെ കൂടുതല്‍ ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും റെയില്‍വേ വക്താവ് കൂട്ടിച്ചേർത്തു. ട്രെയിൻ സമയക്രമത്തെയും ടിക്കറ്റ് ബുക്കിംഗ് വിൻഡോയെയും കുറിച്ചുള്ള വിശദാംശങ്ങള്‍ റെയില്‍വേയുടെ എക്സ് ഹാൻഡിലില്‍ പോസ്റ്റ് ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group