Home Featured അംബേദ്കറെ അപമാനിച്ച സംഭവം; ദലിത് പ്രതിഷേധത്തില്‍ ബംഗളൂരു സ്തംഭിച്ചു

അംബേദ്കറെ അപമാനിച്ച സംഭവം; ദലിത് പ്രതിഷേധത്തില്‍ ബംഗളൂരു സ്തംഭിച്ചു

by കൊസ്‌തേപ്പ്

ബംഗളൂരു: ഭരണഘടന ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കറെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ റായ്ച്ചൂര്‍ ജില്ല ജഡ്ജി മല്ലികാര്‍ജുന ഗൗഡ പാട്ടീല്‍ അപമാനിച്ച സംഭവത്തില്‍ ശക്തമായ താക്കീതുമായി ദലിത് സംഘടനകള്‍ വിധാന്‍ സൗധയിലേക്ക് മാര്‍ച്ച്‌ നടത്തി. ‘സംവിധാന സംരക്ഷണ വേദികെ മഹാ ഒക്കൂട്ട’യുടെ നേതൃത്വത്തില്‍ വിധാന്‍ സൗധ ചലോ എന്ന തലക്കെട്ടിലാണ് ശനിയാഴ്ച വന്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചത്. കുറ്റക്കാരനായ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബംഗളൂരു സിറ്റി റെയില്‍വേ സ്‌റ്റേഷനില്‍നിന്നാരംഭിച്ച മാര്‍ച്ച്‌ വിധാന്‍ സൗധ വഴി അനന്തറാവു സര്‍ക്കിളില്‍ സമാപിച്ചു.

റായ്ച്ചൂര്‍ ജില്ല കോടതിയിലെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പമുണ്ടായിരുന്ന അംബേദ്കറുടെ ചിത്രം എടുത്തുമാറ്റാന്‍ ജഡ്ജി ആവശ്യപ്പെട്ടതായിരുന്നു വിവാദ സംഭവം. തുടര്‍ന്ന് കര്‍ണാടക മുഴുവന്‍ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.

എല്ലാ കോടതികളിലും അംബേദ്കറുടെ ചിത്രം സ്ഥാപിക്കണമെന്നും ജഡ്ജിമാരെ നിയമിക്കുമ്ബോള്‍ പട്ടികജാതി-വര്‍ഗ, പിന്നാക്ക സമുദായങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വനിതകള്‍ക്കും മുന്‍ഗണന നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിവാദ സംഭവത്തിലുള്‍പ്പെട്ട റായ്ച്ചൂര്‍ പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജി മല്ലികാര്‍ജുന ഗൗഡ പാട്ടീലിനെ ഹൈക്കോടതി കഴിഞ്ഞദിവസം സ്ഥലംമാറ്റിയിരുന്നു. കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അപ്പലറ്റ് അഥോറിറ്റിയിലേക്കാണ് സ്ഥലംമാറ്റം.

You may also like

error: Content is protected !!
Join Our WhatsApp Group