മൊബൈല്‍ ഫോണില്‍ വച്ച പാട്ടിന്റെ ശബ്ദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഭർത്താവ് ഭാര്യയുടെ മേല്‍ ടോയ്ലറ്റ് ക്ലീനർ ആസിഡ് ഒഴിച്ചു.മെയ് 19 ന് വടക്കൻ ബെംഗളൂരുവിലെ സിഡെദഹള്ളിയിലെ എൻഎംഎച്ച് ലേഔട്ടിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. തലയ്ക്കും മുഖത്തിനും പരിക്കേറ്റ 44 കാരിയായ സ്ത്രീ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്. ഇപ്പോഴും അവർ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. മദ്യം വാങ്ങാൻ ഭർത്താവ് പണം ചോദിച്ചു. എന്നാല്‍ തരാൻ തയാറാകാതെ ഇരുന്നതോടെ യുവതിയെ ഇയാള്‍ മർദ്ദിക്കുകയായിരുന്നു. പിന്നീട്, മദ്യപിച്ച് വീട്ടിലെത്തിയ അയാള്‍ മൊബൈല്‍ ഫോണില്‍ ഉയർന്ന ശബ്ദത്തില്‍ പാട്ടുകള്‍ വയ്ക്കാൻ തുടങ്ങി. എന്നാല്‍ അത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ അത് നിരസിച്ചു. ഇതോടെ തർക്കമാറ്റി. പിന്നാലെ ഇയാള്‍ ടോയ്ലറ്റ് ആസിഡ് ക്ലീനർ കൊണ്ടുവന്ന് ഭാര്യയുടെ മുഖത്തും തലയിലും ഒഴിക്കുകയായിരുന്നു. സംഭവ സഥലത്ത് നിന്നും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അയല്‍വാസികളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒരു വര്‍ഷമായി സ്പായുടെ മറവില്‍ സെക്സ് റാക്കറ്റ്; മുംബൈയില്‍ 51കാരി അറസ്റ്റില്‍
സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് മുംബൈയില്‍ 51 വയസുള്ള സ്പാ ഉടമയെ അംബോലി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി സ്പായുടെ മറവില്‍ വേശ്യാവൃത്തി നടന്നുവരികയായിരുന്നു.ഓഷിവാരയിലെ മെട്രോ സ്റ്റേഷന് സമീപമുള്ള ക്രിസ്റ്റല്‍ പ്ലാസയില്‍ സംഷ സ്പാ എന്ന സ്ഥാപനം നടത്തിയിരുന്ന ഷോമ മുഖര്‍ജിയെ ആണ് അറസ്റ്റ് ചെയ്തത്.ഉപയോക്താവ് എന്ന നിലയിലാണ് പൊലീസുകാരില്‍ ഒരാള്‍ സ്പായിലെത്തിയത്.
വ്യാഴാഴ്ച രാത്രിയോടെ പൊലീസ് സംഘം സ്പാ റെയ്ഡ് നടത്തി മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തുകയായിരുന്നു. സ്പായില്‍ നിന്ന് 20 പായ്ക്കറ്റ് കോണ്ടവും പിടിച്ചെടുത്തു. സ്പായുടെ മറവില്‍ വേശ്യാവൃത്തി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് റെയ്ഡ് നടന്നത്. സ്പായില്‍ നിന്ന് 24, 25, 31 വയസ് പ്രായമുള്ള മൂന്ന് സ്ത്രീകളെയാണ് രക്ഷപ്പെടുത്തിയത്. പശ്ചിമ ബംഗാള്‍, കര്‍ണാടക സ്വദേശികളാണ് ഇവര്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.