ബംഗളുരു : ഹാവേരി ജില്ലയില്‍ എ ക്ലാസ് കരാറുകാരൻ ശിവാനന്ദ കുന്നൂരിനെ (40) ചൊവ്വാഴ്ച വെട്ടിക്കൊന്ന സംഭവത്തിലെ പ്രതിയുടെ വീട് ബുധനാഴ്ച അക്രമികള്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടു.കേസിലെ ഒന്നാം പ്രതി നാഗരാജ് സവദത്തിയുടെ വീടിന് നേരെയാണ് അക്രമമുണ്ടായത്.വീട് പൂർണമായി ചാമ്ബലായെന്നും ആളപായം ഇല്ലെന്നും പൊലീസ് പറഞ്ഞു. ശിവാനന്ദിന്റെ ബന്ധുക്കളാണ് തീവെപ്പ് നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
ചൊവ്വാഴ്ച ഷിഗ്ഗോണിന്റെ പ്രാന്തപ്രദേശത്ത് ഉച്ചഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് കരാറുകാരനെ കൊലപ്പെടുത്തിയത്. ഇരുമ്ബ് ദണ്ഡുകള്, വടിവാള്‍, വാളുകള്‍ എന്നിവ ഉപയോഗിച്ച അക്രമികള്‍ കഴുത്തിലും തലയിലും ആവർത്തിച്ച് ആക്രമിച്ചുവെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരാള്‍ പകർത്തിയ ദൃശ്യത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.ഷിഗ്ഗോണ്‍ പൊലീസ് സ്റ്റേഷനില്‍ നാഗരാജ് സവദത്തിയെ ഒന്നാം പ്രതിയായും ഹനുമന്ത്, അഷ്റഫ്, സുദീപ്, സുരേഷ് എന്നിവരെ ഗൂഢാലോചനക്കാരായും ഉള്‍പ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജീവനാണ് വലുത്; 30 കാരിയുടെ പ്രണയബന്ധത്തിന് ഭര്‍ത്താവിന്റെ പച്ചക്കൊടി; 15 വര്‍ഷം കൂടെ താമസിച്ച ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നല്കി
ഭാര്യയെ കാമുകനെകൊണ്ട് വിവാഹം കഴിപ്പിച്ച് നല്കി ഭർത്താവ്. കാണ്‍പൂരിലെ റസൂലാബാദിലാണ് സംഭവം. ഭാര്യയുടെ വർഷങ്ങളായുള്ള പ്രണയബന്ധം കണ്ടെത്തിയതോടെ 15 വർഷത്തെ ദാമ്ബത്യം അവസാനിപ്പിച്ച് ഭർത്താവ് കാമുകനെക്കൊണ്ട് അവരെ വിവാഹം കഴിപ്പിക്കുകയായിരുന്നു.കൂലിപ്പണിക്കാരനായ യോഗേഷ് തിവാരി (40) 2010 ലാണ് സോണിയെ (30) വിവാഹം ചെയ്യുന്നത്. എന്നാല്‍ കനൗജ് സ്വദേശിയായ വികാസ് ദ്വിവേദിയുമായി സോണി പ്രണയത്തിലായിരുന്നു. ഇത് വിവാഹശേഷവും തുടർന്നു. സോണിയുടെ വിവാഹേതരബന്ധം യോഗേഷ് കണ്ടെത്തിയതോടെ ഇരുവർക്കുമിടയില്‍ തർക്കങ്ങള്‍ പതിവായി.അടുത്തിടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയ സോണി ഭർതൃവീട്ടിലേക്ക് മടങ്ങിയതറിഞ്ഞ് വികാസും ഗ്രാമത്തിലെത്തി. ഇതറിഞ്ഞ് യോഗേഷ് പെട്ടന്നുണ്ടായ ദേഷ്യത്തില്‍ പോലീസിനെ വിവരമറിയിച്ചു. എന്നാല്‍ പിന്നീട് മനസുമാറി ഭാര്യയുടെ ഇഷ്ടങ്ങള്‍ അംഗീകരിച്ച അയാള്‍ ഗ്രാമത്തലവന്റെ സാന്നിധ്യത്തില്‍ പഞ്ചായത്ത് വിളിച്ചുകൂട്ടി ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നല്കാൻ സമ്മതം അറിയിച്ചു.ടിസ്റ്റി പൊലീസ് സ്റ്റേഷന് അടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് ഭർത്താവ് ഭാര്യയുടെ വിവാഹം നടത്തി. തന്റെ 12 വയസുള്ള മകനെയും യോഗേഷ് അമ്മയ്ക്കൊപ്പം പോകാൻ അനുവദിച്ചു. ശേഷം വിവാഹബന്ധം വേർപെടുത്തിയതായുള്ള രേഖകളും കൈമാറി.