മംഗളുറു: ഉഡുപ്പി കൂസമ്മ ശംബു ഷെട്ടി മെമോറിയല്‍ ഹാജി അബ്ദുല്ല മദര്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പെടെ മുഴുവന്‍ ജീവനക്കാരും ബുധനാഴ്ച പണിമുടക്കി. മൂന്നു മാസമായി ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയതില്‍ പ്രതിഷേധിച്ചാണിത്. ഇരുനൂറിലേറെ പേര്‍ക്കാണ് വേതനം ലഭിക്കാത്തത്.
കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
സാധാരക്കാരായ ഗര്‍ഭിണികള്‍ ആശ്രയിക്കുന്ന ഈ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ആറു മുതല്‍ എത്തിയവര്‍ ചികിത്സയും പരിചരണവും ലഭിക്കാതെ വിഷമിച്ചു. പ്രോവിഡന്റ് ഫന്‍ഡ് ആനുകൂല്യങ്ങള്‍ വരെ തടസപ്പെടുന്ന സാഹചര്യത്തില്‍ മറ്റ് മാര്‍ഗമില്ലെന്ന് പണിമുടക്കിയവര്‍ പറഞ്ഞു. മാനജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ചയെ തുടര്‍ന്ന് ഉച്ചയോടെ പണിമുടക്ക് താല്‍ക്കാലികമായി പിന്‍വലിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പണിമുടക്ക് തുടരരുതെന്ന അപേക്ഷ സമരം ചെയ്തവര്‍ അനുസരിച്ചതായി ജില്ലാ സര്‍ജന്‍ ഡോ. മധുസൂദനന്‍ നായക് പറഞ്ഞു.
ബംഗളുരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് ; മലയാളി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിലായിമൂന്ന് മാസമായി വേതനം ലഭിച്ചില്ല. ഇതുസംബന്ധിച്ച് സ്റ്റാഫില്‍ നിന്നും മാനജ്മെന്റില്‍ നിന്നും രേഖാമൂലം വിവരങ്ങള്‍ തേടിയിട്ടുണ്ട്. താല്‍ക്കാലിക ആശ്വാസമായി സര്‍കാര്‍ ആരോഗ്യ ഏജന്‍സികളുടെ ഫന്‍ഡില്‍ നിന്ന് സഹായം ലഭ്യമാക്കും. ഉഡുപ്പി ജില്ലാ ഡെപ്യൂടി കമീഷണര്‍ മുഖേന പ്രശ്നം സര്‍കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് നായക് പറഞ്ഞു.

സാമ്ബത്തികമായി പിന്നാക്കമായ വിഭാഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ കോര്‍പറേഷന്‍ ബാങ്ക് സ്ഥാപകന്‍ ഹാജി അബ്ദുല്ലയുടെ കുടുംബം ദാനം ചെയ്ത 4.07 ഏകെര്‍ ഭൂമിയിലും കെട്ടിടത്തിലും പ്രവര്‍ത്തിച്ചുവന്ന ഉഡുപ്പി ജില്ലാ മാതൃ-ശിശു ആശുപത്രി കര്‍ണാകയിലെ സിദ്ധരാമയ്യ സര്‍കാര്‍ പ്രവാസി വ്യവസായി ഡോ. ബി ആര്‍ ഷെട്ടിക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരുന്നു. ഷെട്ടി പണിയിച്ച കെട്ടിട സമുച്ചയത്തില്‍ 2017 നവംബര്‍ 19ന് അന്നത്തെ മുഖ്യമന്ത്രി സിദ്ധാരാമയ്യ ഉദ്ഘാടനവും നിര്‍വഹിച്ചു.
ഷെട്ടിയുടെ മാതാവിന്റേയും ഹാജി അബ്ദുല്ലയുടേയും പേരിലാണ് ആശുപത്രി അറിയപ്പെടുന്നത്. ആരോഗ്യ-കുടുംബക്ഷേമ വകുപ്പുമായി ഒപ്പുവെച്ച ധാരാണാപത്രം അനുസരിച്ച് സൂപെര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ പണം ഈടാക്കിയും മാതൃ-ശിശു വിഭാഗത്തില്‍ നേരത്തെയുള്ള രീതിയിലും ചികിത്സ നല്‍കണം. വേതനം മാനജ്മെന്റിന്റെ ഉത്തരവാദിത്തമാണ്.
