ബെംഗളൂരു : കർണാടകത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ഹൊസൂർ-ബെംഗളൂരു ദേശീയപാതയിലെ ഹൊസൂർടൗണിനടുത്തുള്ള മേൽപ്പാലത്തിൽ വിള്ളൽ. സ്പാനുകൾ അകന്ന് വിള്ളൽ രൂപപ്പെടുകയായിരുന്നെന്നാണ് സൂചന. ഇതോടെ മേൽപ്പാലത്തിലെ ഗതാഗതം നിർത്തിവെച്ചു,ശനിയാഴ്ച ഉച്ചയോടെയാണ് വിള്ളൽ ശ്രദ്ധയിൽപെട്ടത്. വാഹനങ്ങൾ തടഞ്ഞതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
മേൽപ്പാലത്തിൻ്റെ അടിയിലെ റോഡുവഴി വാഹനങ്ങൾ പ്രവഹിച്ചുതുടങ്ങിയതോടെ ഗതാഗതം തടസ്സപ്പെടുന്ന നിലയിലായി.ഞായറാഴ്ച ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.പാലത്തിന്റെ ബെയറിങ്ങിന് ക്ഷതം സംഭവിച്ചതിനെത്തുടർന്ന് സ്പാനുകൾ തെന്നിമാറിയതാകുമെന്ന് കരുതുന്നു.
ജിആർടി ജങ്ഷനിലെ മേൽപ്പാലമാണ് അപകടാവസ്ഥയിലായത്. 700 മീറ്റർ നീളമുള്ള പാലം 2022-ലാണ് കമ്മിഷൻ ചെയ്തത്. മേൽപ്പാലത്തിൽ ബെംഗളൂരുവിലേക്കുള്ള വാഹനങ്ങൾ വരുന്നഭാഗം ഞായറാഴ്ചയും അടച്ചിട്ടിരിക്കുകയാണ്.കൃഷ്ണഗിരി ഭാഗത്തേക്ക് പോകുന്ന മറുഭാഗത്തുകൂടി വാഹനങ്ങളെ കടത്തിവിടുന്നുണ്ട്
മുംബൈയില്‍ വനിതാ പൈലറ്റിനു നേരെ കാബ് ഡ്രൈവറുടെ ലൈംഗികാതിക്രമം; യാത്രക്കിടെ റൂട്ട് മാറ്റി, രണ്ടു പുരുഷൻമാരെ അനധികൃതമായി വാഹനത്തില്‍ കയറ്റി
28 വയസ്സുകാരിയായ വനിതാ പൈലറ്റിനു നേരെ ലൈംഗികാതിക്രമം നടത്തിയ ഊബർ ഡ്രൈവർക്കും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.വ്യാഴാഴ്ച രാത്രി 11.15 ഓടു കൂടിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗട്കോപറിലെ വീട്ടില്‍ നിന്ന് സൗത്ത് മുംബൈയിലെ നേവി ഉദ്യോഗസ്ഥനായ തന്റെ ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു യുവതി.സൗത്ത് മൂംബൈയിലെ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭർത്താവാണ് യുവതിക്ക് ഊബർ ബുക്ക് ചെയ്ത് നല്‍കിയത്.
യാത്ര ആരംഭിച്ച് 25 മിനിറ്റ് ആയപ്പോഴേക്കും കാബ് ഡ്രൈവർ റൂട്ട് മാറ്റിയെന്നും മറ്റു രണ്ടു പുരുഷൻമാരെ വാഹനത്തില്‍ കയറ്റിയെന്നും അവർ മോശമായി സ്പർശിച്ചുവെന്നും യുവതി പറയുന്നു. താൻ ദേഷ്യപ്പെട്ടുവെങ്കിലും കാബ് ഡ്രൈവർ ഇടപെട്ടില്ലെന്നും അവർ പൊലീസിനോട് പറഞ്ഞു.യാത്രക്കിടെ ഹൈവേയില്‍ പൊലീസിനെ കണ്ടതിനെതുടർന്ന് പുറമെ നിന്ന് വാഹനത്തില്‍ കയറിയ രണ്ട് പ്രതികളും പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ യുവതി കാബ് ഡ്രൈവറോട് സംഭവത്തെക്കുറിച്ച് ചോദിച്ചെങ്കിലും അയാള്‍ ഒന്നും പ്രതികരിച്ചില്ല. നടന്ന സംഭവങ്ങള്‍ ഭർത്താവിനോട് പറഞ്ഞ ശേഷം പിറ്റേന്ന് രാവിലെ തന്നെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. നിലവില്‍ മൂന്നു പ്രതികള്‍ക്കെതിരെ ഭാരതീയ നീതിന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുകയാണ് പൊലീസ്.