ഗൂഗ്ള്‍ പേമെന്റ് പിൻ നമ്ബർ കൈക്കലാക്കിയ ഹോം നഴ്സ് വയോധികന്റെ 9.8 ലക്ഷം രൂപ തട്ടിയതായി പരാതി. കാർക്കള കസബയിലെ കെ.വി.ശശിധറാണ് (75) തട്ടിപ്പിനിരയായത്. സംഭവത്തില്‍ ഹോം നഴ്സ് എം. കാർത്തിക്, ഇയാളെ ഏർപ്പാട് ചെയ്ത എലൈറ്റ് കെയർ ഏജൻസി പ്രതിനിധി രത്നാകരൻ എന്നിവരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. മണി ട്രാൻസ്ഫർ ഇടപാടിനിടെ ശശിധറിന്റെ ഗൂഗ്ള്‍ പേ പിൻ നമ്ബർ കാർത്തിക് നിരീക്ഷിച്ചതായി പരാതിയില്‍ പറയുന്നു. ഈ പിൻ ഉപയോഗിച്ച് ശശിധറിന്റെ അക്കൗണ്ടില്‍നിന്ന് 9.8 ലക്ഷം രൂപ ഗൂഗ്ള്‍ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
കാറിനടിയില്‍ ജീവനറ്റ് സ്ത്രീ; ആളുകള്‍ നോക്കി നില്‍ക്കെ കയ്യില്‍ നിന്ന് വളകള്‍ ഊരിയെടുത്ത് യാത്രക്കാരൻ
അപകടത്തില്‍ ജീവനറ്റ സ്ത്രീയുടെ കയ്യില്‍ നിന്ന് ആളുകള്‍ നോക്കി നില്‍ക്കെ വളകള്‍ ഊരിയെടുത്ത് യാത്രക്കാരന്‍.മുംബൈയിലെ കുര്‍ളയില്‍ ബസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരിച്ച ഫാത്തിമ കാനിസ് അന്‍സാരി (55) എന്ന സ്ത്രീയുടെ കയ്യില്‍ നിന്നാണ് വഴിയാത്രക്കാരന്‍ വളകള്‍ ഊരിയെടുത്തത്. നീല ഹെല്‍മറ്റ് ധരിച്ച ഇയാള്‍ സ്ത്രീയുടെ കയ്യില്‍ കിടന്ന വളകള്‍ ഓരോന്നായി ഊരിയെടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.കുര്‍ളയിലെ ഒരു ആശുപത്രിയില്‍ അറ്റന്ററായി ജോലി ചെയ്തുവരികയായിരുന്നു ഫാത്തിമ. എസ് ജി ബാര്‍വ് മാര്‍ഗില്‍ നില്‍ക്കുമ്ബോഴാണ് അപകടമുണ്ടാകുന്നത്.
നിയന്ത്രണം തെറ്റി എത്തിയ ബസ് ഫാത്തിമയെ ഇടിച്ചിടുകയായിരുന്നു. തൊട്ടുപിന്നാലെ നിയന്ത്രണം തെറ്റി എത്തിയ കാര്‍ ഫാത്തിമയുടെ ശരീരത്തില്‍ കയറി. സംഭവ സ്ഥലത്തു തന്നെ ഫാത്തിമ മരിച്ചു. ഇതിനിടെയാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ ആള്‍ ഫാത്തിമയുടെ കയ്യില്‍ നിന്ന് വളകള്‍ അപകരിച്ചത്. സ്ത്രീയുടെ മൊബൈല്‍ തനിക്ക് വേണമെന്ന് ഒരാള്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. ആഭരണങ്ങള്‍ സംരക്ഷിക്കാം എന്ന വ്യാജേനെ ഇയാള്‍ വളകള്‍ കൈക്കലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫാത്തിമയുടെ ആഭരണങ്ങള്‍ മോഷണം പോയതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കുര്‍ള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 303, 315 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി 9.30 ആയിരുന്നു ബ്രിഹാന്‍മുംബൈ ഇലക്‌ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ഇലക്‌ട്രിക് ബസ് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കുമിടയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. ഏഴ് പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. 42 പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ ബാഗുമായി പുറത്തേയ്ക്ക് ചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഡ്രൈവര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കാത്തതാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ ആര്‍ടിഒ ചൂണ്ടിക്കാട്ടി. അപകടം നടന്നയുടന്‍ ബസ് പരിശോധിച്ചതില്‍ നിന്ന് ബ്രേക്കുകള്‍ക്ക് കുഴപ്പം കണ്ടെത്താനായില്ല. ഡ്രൈവര്‍ക്ക് ഓട്ടമാറ്റിക് ബസുകള്‍ കൈകാര്യം ചെയ്തുള്ള പരിചയക്കുറവും ശ്രദ്ധക്കുറവും മൂലമാണ് അപകടമെന്നും ആര്‍ടിഒ അറിയിച്ചു.
മോട്ടര്‍ ഇന്‍സ്‌പെക്ടര്‍ ഭാരത് ജാദവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഒലക്‌ട്ര ഇന്‍ഫോടെക് കൈമാറിയ ബസാണ് അപകടത്തില്‍പ്പെട്ടത്. കമ്ബനിയുടെ എന്‍ജിനീയര്‍മാര്‍ കൂടി ബസ് പരിശോധിച്ചതിന് ശേഷമാകും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഓട്ടോമാറ്റിക് ഇലക്‌ട്രിക് ബസ് ഓടിച്ച് 10 ദിവസത്തെ പരിചയം മാത്രമാണ് ഡ്രൈവര്‍ക്കുണ്ടായിരുന്നത്.