ബെംഗളൂരു : ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റിന് തുടർച്ചയായുണ്ടായ ന്യൂനമർദത്തെത്തുടർന്ന് കർണാടകത്തിൽ രണ്ടാംദിവവസും പരക്കെ മഴ. മഴ ശക്തമായതോടെ അഞ്ചുജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിപ്രഖ്യാപിച്ചിരുന്നു.മൈസൂരു, മാണ്ഡ്യ, കോലാർ, ചാമരാജ്, ചിക്കബല്ലാപുര ജില്ലകളിലെ കോളേജുകൾക്കും സ്കൂളുകൾക്കുമാണ് അവധിപ്രഖ്യാപിച്ചത്. അതേസമയം, എവിടെയും കാര്യമായ നഷ്‌ടം റിപ്പോർട്ടുചെയ്തതിട്ടില്ല. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ തിങ്കളാഴ്ച രാവിലെ വൻ ഗതാഗതക്കുരുക്കുണ്ടായി.
രണ്ടുദിവസംകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ, മധ്യ കർണാടകയിലും തീരദേശപ്രദേശങ്ങളിലും കന്നതമഴ മുന്നറിയിപ്പുണ്ട്.ചൊവ്വാഴ്ച ഉഡുപ്പി, ദക്ഷിണകന്നഡ, മൈസൂരു, കുടക്, രാമനഗര, ചാമരാജനഗർ ജില്ലകളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
തുമകൂരു, ചിക്കബെല്ലാപുര, കോലാർ ജില്ലകളിലെ പലയിടത്തും മിതമായ മഴയ്ക്കും ഉത്തരകന്നഡ ജില്ലയിലും ദക്ഷിണകർണാടകയിലെ മറ്റുജില്ലകളിലും നേരിയതോതിലോ മിതമായതോതിലോ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച്‌ച തെക്കൻ കർണാടക തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഇത് എന്റെ പിതാവാണ്, ഇദ്ദേഹത്തെ വിവാഹം കഴിച്ചതില്‍ ഞാൻ വളരെയധികം സന്തോഷിക്കുന്നു’; പിതാവിനെ വിവാഹം ചെയ്ത് യുവതി
സ്വന്തം പിതാവിനെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ച് യുവതി. 50 കാരനായ പിതാവിനെയാണ് 24 കാരിയായ യുവതി വിവാഹം ചെയ്തത്.ഇരുവരുടെയും വിവാഹ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ക്ഷേത്രത്തില്‍ വെച്ചാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് യുവതി വീഡിയോയില്‍ പറയുന്നുണ്ട്.’ഇത് എന്റെ പിതാവാണ്, ഇദ്ദേഹത്തെ ഞാന്‍ കഴിച്ചതില്‍ വളരെയധികം സന്തോഷിക്കുന്നു,’ എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. യുവതിക്ക് സമീപത്തായി നില്‍ക്കുന്ന പിതാവും പ്രതികരിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ വിവാഹം കഴിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. തന്റെ മകളാണിതെന്നും തങ്ങള്‍ വിവാഹം കഴിച്ചതില്‍ എന്താണ് തെറ്റെന്നും പിതാവ് ചോദിച്ചു.
സമാജ്വാദി പാര്‍ട്ടി നേതാവ് ജയ് സിങ് യാദവ് ആണ് ഈ വീഡിയോ എക്‌സില്‍ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. 2020ലേതാണ് ഈ വീഡിയോയെന്നും ടിക് ടോക്കിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെയൊരു വിവാഹം കഴിച്ചതില്‍ നിങ്ങള്‍ക്ക് നാണമില്ലേ എന്ന് ഒരാള്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഏത് കാലത്താണ് താങ്കള്‍ ജീവിക്കുന്നത് ഇതില്‍ എന്താണ് ഇത്ര ലജ്ജിക്കാനുള്ളതെന്നാണ് പിതാവ് അയാളോട് തിരിച്ച് ചോദിക്കുന്നത്.
തങ്ങള്‍ തമ്മിലുള്ള വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നാണ് ഇരുവരും പറയുന്നത്. താനും പിതാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരദൂഷണം പറഞ്ഞ് പരത്തിയവരുടെ വായടപ്പിക്കാനാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്ന് മകള്‍ പറയുന്നു. തങ്ങളെ കുറ്റപ്പെടുത്തിയവര്‍ക്കുള്ള മറുപടിയാണ് ഈ വിവാഹമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ഇത് വ്യാജ വീഡിയോ ആയിരിക്കാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വീഡിയോയുടെ സത്യാവസ്ഥ കണ്ടുപിടിക്കാന്‍ ഇതുവരേക്കും സാധിച്ചിട്ടില്ല. പിതാവിന്റെയും മകളുടെയും ധാര്‍മികതയെ ചോദ്യം ചെയ്തും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഹിന്ദു വിവാഹ നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് ചിലര്‍ പറയുന്നത്.