Home Featured ബെംഗളൂരു :സംസ്ഥാനത്ത് വീണ്ടും ശക്‌തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

ബെംഗളൂരു :സംസ്ഥാനത്ത് വീണ്ടും ശക്‌തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

by admin

ബെംഗളൂരു : സംസ്ഥാനത്ത് വിവിധജില്ലകളിൽ അടുത്ത ഒരാഴ്ച്‌ച മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ റിപ്പോർട്ട്.ബെംഗളൂരുവിലടക്കം ചില്ലജില്ലകളിൽ തിങ്കളാഴ്ച നേരിയ തോതിൽ മഴപെയ്തു.അടുത്ത അഞ്ചുമുതൽ ഏഴുവരെ ദിവസങ്ങളിൽ സംസ്ഥാനത്തെ മിക്കഅടുത്ത വാറും എല്ലാ ജില്ലകളിലും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. വരുന്ന ആഴ്ചയിൽ മഴയുടെ അളവിൽ ഗണ്യമായ വർധനവുണ്ടാകുമെന്നും 110 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും പ്രവചിക്കുന്നു.

ഒട്ടേറെ ജില്ലകളിൽ ഇടിമിന്നലോടുകൂടി കനത്ത മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ജൂൺ 10 മുതൽ 12 വരെ മഴ വ്യാപകമാകുമെന്നും ഇത് കർണാടകയിലെ മിക്ക പ്രദേശങ്ങളെയും ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.ജൂൺ 13-നും ജൂൺ 15-നും ഇടയിൽ ഏറ്റവും തീവ്രമായ മഴ ഉണ്ടാകുമെന്നാണ് പ്രവചനം.ജൂൺ 13-ന് ബെലഗാവി, ധാർവാഡ്, ബീദർ, ഗദഗ്, ഹാവേരി, ബെല്ലാരി, ദാവണഗരെ, ശിവമോഗ, വിജയപുര എന്നീ മൂന്ന് തീരദേശജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂൺ 14-ന് ഉത്തര കന്നഡ, ഉഡുപ്പി, ബാഗൽകോട്ട്, ബിദാർ, കലബുറഗി, വിജയപുര, ബല്ലാരി, ചിത്രദുർഗ, ദാവണഗരെ, വിജയനഗര എന്നിവിടങ്ങളിലേക്കും ശക്തമായി വ്യാപിക്കും. കൂടാതെ, ശിവമോഗ, ഹാവേരി, ഗദഗ്, ധാർവാഡ്, ബെലഗാവി, ഉത്തര കന്നഡ ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 15-ന് എല്ലാ തീരദേശജില്ലകളിലും ബെലഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി, ചിക്കമഗളൂരു, കുടക്, ശിവമോഗ എന്നീ ഉൾനാടൻ ജില്ലകളിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

മദ്യലഹരിയിലെത്തിയ യുവാക്കള്‍ കടമായി ലഡു ചോദിച്ചു, നല്‍കാതിരുന്ന ബേക്കറി ഉടമയ്‌ക്കെതിരെ ക്രൂരമായ ആക്രമണം

ലഡു കടം ചോദിച്ചിട്ട് നല്‍കിയില്ലെന്ന പേരില്‍ ബേക്കറി ഉടമയെ ആക്രമിച്ച്‌ യുവാക്കള്‍. തൃശൂര്‍ തോന്നൂര്‍ക്കര എംഎസ്‌എന്‍ ഓഡിറ്റോറിയത്തിന് സമീപമുള്ള വിഷ്ണുമായ സ്വീറ്റ്‌സിലാണ് അതിക്രമം നടന്നത്.സംഭവത്തില്‍ തോന്നൂര്‍ക്കര പടിഞ്ഞാട്ടുമുറി മനപടിക്കല്‍ വിനു(46), കളരിക്കല്‍ സന്തോഷ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം.മദ്യലഹരിയിലെത്തിയ യുവാക്കള്‍ കടയിലെത്തി തങ്ങള്‍ക്ക് ലഡു കടമായി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ നല്‍കാനാകില്ല എന്ന് കടയുടമ പറഞ്ഞത് പ്രകോപനത്തിന് കാരണമായി. പിന്നാലെയാണ് കടയുമയായ മുരളിയെ യുവാക്കള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group