Home Uncategorized ടിവിയും കണ്ണടയുടെ ഫ്രൈം, ചോക്ലേറ്റുകള്‍, ലെതര്‍ ഉത്പന്നങ്ങളും അടക്കം 143 ഉത്പന്നങ്ങളുടെ നികുതി കൂട്ടാന്‍ കേന്ദ്രസര്‍ക്കാറിന്റെ നീക്കം

ടിവിയും കണ്ണടയുടെ ഫ്രൈം, ചോക്ലേറ്റുകള്‍, ലെതര്‍ ഉത്പന്നങ്ങളും അടക്കം 143 ഉത്പന്നങ്ങളുടെ നികുതി കൂട്ടാന്‍ കേന്ദ്രസര്‍ക്കാറിന്റെ നീക്കം

by admin

ന്യൂഡല്‍ഹി: പെട്രോള്‍ വിലയുടെ വര്‍ധനവില്‍ നട്ടം തിരിയുകയാണ് ജനങ്ങള്‍.നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും തയ്യാറാകാത്ത ഘട്ടത്തില്‍ എങ്ങും പൊള്ളുന്ന വിലക്കയറ്റവും അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ കൂനിന്മേല്‍ കുരുപോലെ അടുത്ത ദുരന്തം കൂടി ജനങ്ങളെ കാത്തിരിക്കയാണ്. രാജ്യത്തെ 143 ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്.

വീട് നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍, പാക്ക് ചെയ്ത പാനീയങ്ങള്‍ മുതല്‍ പപ്പടത്തിനും ശര്‍ക്കരയ്ക്കും വരെ വില ഉയരും. നികുതി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച്‌ ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞു. നിര്‍മ്മാണ സാമഗ്രികള്‍ക്ക് അടക്കം കുത്തനെ വിലക്കയറ്റം അനുഭവപ്പെടുന്നുണ്ട്. നികുതി കൂടി വര്‍ധിപ്പിക്കുമ്ബോള്‍ വിലക്കയറ്റം രൂക്ഷമാകും.

വീട് നിര്‍മ്മിക്കുന്നവരെയാണ് ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ദ്ദേശം കൂടുതല്‍ ദോഷകരമായി ബാധിക്കുക. പ്ലൈവുഡ്, ജാലകങ്ങള്‍, സ്വിച്ച്‌, സോക്കറ്റ്, സിങ്കുകള്‍ എന്നിവയുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 28 ശതമാനത്തിലേയ്ക്ക് കൂടും. നിലവില്‍ നികുതിയില്ലാത്ത പപ്പടം, ശര്‍ക്കര എന്നിവയ്ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും. 32 ഇഞ്ചില്‍ താഴെ വലുപ്പമുള്ള കളര്‍ ടിവി, കണ്ണടയുടെ ഫ്രൈം, ചോക്ലേറ്റുകള്‍, ലെതര്‍ ഉത്പന്നങ്ങള്‍ എന്നിവയും വില കൂടാനുള്ള ഉത്പന്നങ്ങളുടെ പട്ടികയിലുണ്ട്.

143 ഉത്പന്നങ്ങളില്‍ 92 ശതമാനത്തിന്റേയും നികുതി 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമായാണ് വര്‍ധിപ്പിക്കുക. ഫലത്തില്‍ സാധനങ്ങള്‍ക്ക് 10 ശതമാനം വിലക്കയറ്റമുണ്ടാകും. നിരന്തര ആവശ്യത്തെത്തുടര്‍ന്ന് 2017ലും 2018ലും നികുതി കുറച്ച പല ഉത്പന്നങ്ങളുടെ പേരും പുതിയ പട്ടികയിലുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം നികുതി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ അന്തിമ തീരുമാനം എടുക്കും.

You may also like

error: Content is protected !!
Join Our WhatsApp Group