കേരളത്തിലെ സ്വർണ്ണവിലയില്‍ ഇന്ന് വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 600 രൂപ കുറഞ്ഞ് 89,800 രൂപ എന്ന നിലയിലും, ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടക്കുന്നത്.സ്വർണവില നിശ്ചയിക്കപ്പെടുന്നത് പ്രധാനമായും രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ്. എന്നാല്‍, ആഗോള വിലയ്ക്ക് പുറമെ മറ്റ് നിരവധി ഘടകങ്ങള്‍ ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

ആഗോള വിപണിയില്‍ സ്വർണത്തിന്റെ ഡിമാൻഡിലും സപ്ലൈയിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് അടിസ്ഥാനപരമായി രാജ്യത്തെ വില നിർണയിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനാല്‍, ആഗോള വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ വിലയില്‍ നേരിട്ട് പ്രതിഫലിക്കും.സ്വർണം ഇറക്കുമതി ചെയ്യുന്നത് ഡോളറിലാണ്. അതിനാല്‍, ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലെ മാറ്റങ്ങള്‍ സ്വർണവിലയെ ബാധിക്കും. രൂപ ദുർബലമാകുമ്ബോള്‍ ഇറക്കുമതി ചെലവ് കൂടുകയും അത് ആഭ്യന്തര വിപണിയില്‍ സ്വർണവില വർദ്ധിപ്പിക്കുകയും ചെയ്യും.സ്വർണം ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്ന തീരുവ സ്വർണത്തിന്റെ മൊത്തവിലയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. തീരുവ വർദ്ധിപ്പിക്കുമ്ബോള്‍ വില കൂടുന്നു.