ബെംഗളൂരു : ശ്രീനാരായണഗുരു ധർമ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂൺ എട്ടിന് രാവിലെ ഒൻപതുമുതൽ ഉച്ചക്ക് 1.30 വരെ രാമചന്ദ്രപുര ഗവ. ഹയർ പ്രൈമറി സ്‌കൂളിൽ നടക്കും. റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ ഉദ്ഘാനംചെയ്യും.ഫോൺ: 9845164841.
അപസ്മാരവും പനിയുമായി ആശുപത്രിയിലെത്തിച്ചു, ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം; അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്
അപസ്മാരവും പനിയുമായി കോട്ടത്തറ ആശുപത്രിയിലെത്തിച്ച ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്.അന്വേഷണത്തിന്റെ ഭാഗമായി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരൻ ഗൂളിക്കടവ് അരുണ്‍-സ്‌നേഹ ദമ്ബതികളുടെ വീട്ടിലെത്തി. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തി.അരുണിന്റെ അച്ഛന്‍ അനില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയിന്മേലാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണം.
കോട്ടത്തറ ആശുപത്രിയിലെത്തിയ കുഞ്ഞിന് അധിക ഡോസ് നല്‍കിയ ദിവസം ജോലിയിലുണ്ടായിരുന്ന ശിശുരോഗ വിദഗ്ധന്റെയും നഴ്‌സിന്റെയും ഫാര്‍മിസിസ്റ്റിന്റെയും മൊഴി രേഖപ്പെടുത്തി. തിങ്കളാഴ്ചയാണ് പസ്മാരവും പനിയുമായി കുഞ്ഞിനെ ആശുപത്രിയിലെത്തിയത്. അപസ്മാരത്തിനുള്ള ഗുളിക അഞ്ച് മില്ലിഗ്രാമാണ് ഡോക്ടര്‍ കുഞ്ഞിന് കൊടുക്കാന്‍ നിര്‍ദേശിച്ചിരുന്നത്. രണ്ടുദിവസം കഴിഞ്ഞ് മരുന്ന് ഫാര്‍മസിയില്‍നിന്ന് വാങ്ങി നല്‍കുന്നതിന് നഴ്‌സ് കുറിച്ച് നല്‍കി. ഇതുപ്രകാരം ഫാര്‍മസിയില്‍നിന്ന് ഗുളിക വാങ്ങിയപ്പോള്‍ 10 മില്ലിഗ്രാം ഗുളികയാണ് കുഞ്ഞിന് നല്‍കിയത്.
നഴ്‌സ് ഒരു ഗുളിക കൊടുക്കാനും സ്‌നേഹയോട് പറഞ്ഞു. ഈ ഗുളിക കൊടുത്തതും കുഞ്ഞിന് ബോധം നഷ്ടപ്പെടുകയായിരുന്നു.ഇതിന് പിന്നാലെ ആരോഗ്യ മേഖലയില്‍ പ്രവർത്തിക്കുന്ന ബന്ധുക്കളോടും കാര്യം അന്വേഷിച്ചപ്പോഴാണ് മരുന്ന് അധിക ഡോസ് നല്‍കിയതിനാലാണ് കുഞ്ഞിന് ബോധം നഷ്ടമായതെന്ന് അറിഞ്ഞത്. ആശുപത്രി അധികൃതർ കുഞ്ഞിന്റെ വിടുതല്‍ സര്‍ട്ടിഫിക്കറ്റിന് പകരം 72 വയസുള്ളയാളുടെ റിപ്പോര്‍ട്ടും നല്‍കിയതായും പരാതിയില്‍ പറയുന്നുണ്ട്.