Home Featured ബെംഗളൂരു: ഫോക്സ്‌കോണിന്റെ ഐഫോൺ നിർമാണ യൂണിറ്റ് അടുത്ത ഏപ്രിലിൽ

ബെംഗളൂരു: ഫോക്സ്‌കോണിന്റെ ഐഫോൺ നിർമാണ യൂണിറ്റ് അടുത്ത ഏപ്രിലിൽ

ബെംഗളൂരു: തയ്‌വാൻ ഇലക്‌േട്രാണിക്സ് കമ്പനിയായ ഫോക്സ്‌കോൺ ബെംഗളൂരുവിൽ സ്ഥാപിക്കുന്ന ആപ്പിൾ ഐഫോൺ നിർമാണയൂണിറ്റ് 2024 ഏപ്രിലിൽ പ്രവർത്തനം തുടങ്ങുമെന്ന് വ്യവസായമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. ബെംഗളൂരുവിൽ കമ്പനിയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഐ.ടി.-ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെയും ചർച്ചയിൽ പങ്കെടുത്തു.ഐഫോൺ നിർമാണ യൂണിറ്റ് ആരംഭിക്കാനായി ഫോക്സ്‌കോൺ ബെംഗളൂരു വിമാനത്താവളത്തിനുസമീപം ദേവനഹള്ളിയിൽ 300 ഏക്കർ സ്ഥലം വാങ്ങിയിരുന്നു. ‌ജൂലായ് ഒന്നിന് കമ്പനിക്ക് ഭൂമി കൈമാറുമെന്നും എം.ബി. പാട്ടീൽ അറിയിച്ചു.

യൂണിറ്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ വെള്ളം, വൈദ്യുതി, റോഡ്, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ലഭ്യമാക്കും. യൂണിറ്റിൽ തദ്ദേശീയരായ ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.വർഷം രണ്ടുകോടി ഫോണുകൾ നിർമിക്കാനാണ് ഫോക്സ്‌കോണിന്റെ പദ്ധതി. മൂന്ന് ഘട്ടങ്ങളിലായി ഈ ലക്ഷ്യത്തിലെത്താനാണ് ഉദ്ദേശിക്കുന്നത്.

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്; കസ്റ്റഡിയിലുള്ള ആളുടെ വിരലടയാളം തിരിച്ചറിഞ്ഞു; അറസ്റ്റ് ഇന്ന്

കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ട സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്ത് സിദ്ഗര്‍ എന്നയാളാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്.BPCLന്റെ സിസിടിവി ദ്യശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ ഒരാള്‍ കാനുമായി പോകുന്നത് വ്യക്തമായി കാണാമായിരുന്നു. കൂടാതെ BPCLന്റെ സെക്യൂരിറ്റിയും ഇയാളെ കണ്ടതായി മൊഴി നല്‍കിയിരുന്നു.

പിന്നീട് നടന്ന അന്വേഷണത്തിലാണ് ഫോറന്‍സിക് സംഘം ഇയാളുടെ വിരലടയാളം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് അന്വേഷണ സംഘം അറിയിച്ചത്.വ്യാഴാഴ്ച്ച പുലര്‍ച്ചെ 1.25നാണ് കണ്ണൂര്‍ റെയിവേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീയിട്ടത്. രണ്ട് മണിക്കൂര്‍ മുന്നേ യാത്രക്കാരെ ഇറക്കിയ ട്രെയിനിന്റെ അവസാനത്തെ ബോഗിയാണ് തീയിട്ടത്. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ അധികൃതര്‍ കൃത്യസമയം അഗ്നിശമനാ സേനയെ വിവരം അറിയിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

You may also like

error: Content is protected !!
Join Our WhatsApp Group