മൈസൂരു : ഒട്ടേറെ കേസുകളിലെ പ്രതികളുംനിരന്തരമായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമായ നാലുപേരെ ചിക്കമഗളൂരു ജില്ലയിൽനിന്ന് പുറത്താക്കി പോലീസ് ഉത്തരവ്.ഇന്ദിരനഗറിലെ താമസക്കാരനായ ഫൈജുള്ള ഷെരീഫ് (49), നരസിംഹരാജപുര താലൂക്കിലെ മെഗാരമക്കിയിൽനിന്നുള്ള കെ.വി. പ്രദീപ് (38), മനോരഞ്ജൻ (33), തരിക്കരെ താലൂക്കിലെ എംസി ഹള്ളിയിൽനിന്നുള്ള മൗണ്ട് ബാറ്റൺ ആരോക്യസ്വാമി (31) എന്നിവരെയാണ് അറസ്റ്റുചെയ്ത് ജില്ലയിൽനിന്ന് നാടുകടത്തിയത്.
ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് പോലീസ് നടപടി.നിയമവിരുദ്ധപ്രവൃത്തികൾ, സദാചാരപ്പോലീസ് ചമഞ്ഞ് ആക്രമണം, ആയുധം കൈവശംവെക്കൽ തുടങ്ങി ഒട്ടേറെക്കേസുകളിലെ പ്രതികളാണിവർ. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ജില്ലയിൽ പ്രവേശിക്കരുതെന്ന് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നോട്ടീസിൽ വ്യക്തമാക്കി.
അജ്ഞാത മൃഗം ആക്രമിച്ചത് 18 പേരെ, ആറുപേര്‍ മരിച്ചു; പലരും ഗുരുതരാവസ്ഥയില്‍, ആശങ്ക
മധ്യപ്രദേശില്‍ വനംവകുപ്പിനെയും നാട്ടുകാരെയും ആശങ്കയിലാക്കി അജ്ഞാത മൃഗം. കഴിഞ്ഞ മാസം അഞ്ചിന് 18 പേരടങ്ങുന്ന സംഘത്തെ ഈ മൃഗം ആക്രമിച്ചിരുന്നു.അതില്‍ ആറുപേരാണ് ഇപ്പോള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. റെയ്ലി ബായ് (60), മന്‍ഷാരം ഛഗന്‍ (50), സുര്‍സിംഗ് മാല്‍സിംഗ് (50), സാദി ബായ് (60), ചെയിന്‍സിംഗ് ഉംറാവു (50), സുനില്‍ ജെതാരിയ (40) എന്നിവരാണ് മരിച്ചത്.ബര്‍വാനി ജില്ലയിലെ ലിംബായ് ഗ്രാമത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന കൊലപാതകങ്ങള്‍ ആക്രമണകാരിയുടെ സ്വഭാവത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.
ഈ മൃഗത്തെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സുനില്‍ ജെതാരിയയുടെ മരണത്തിന് പിന്നാലെ നാട്ടുകാര്‍ ലിംബായില്‍ നിന്ന് വനം വകുപ്പ് ഓഫീസിലേക്ക് ഒമ്ബത് കിലോമീറ്റര്‍ മാര്‍ച്ച് നടത്തി പ്രതിഷേധിച്ചു.വനംവകുപ്പ് അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ച നാട്ടുകാര്‍ അജ്ഞാത മൃഗത്തെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടു. കഴുതപ്പുലി ആണെന്നാണ് ജനങ്ങള്‍ കരുതുന്നുത്. എന്നാല്‍, ഇത് സ്ഥിരീകരിക്കുന്നതിന് മൃഗത്തിന്റെ കാല്‍പ്പാടുകളോ മറ്റ് തെളിവുകളോ ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു.
മേയ് അഞ്ചിന് കടിയേറ്റ സംഘത്തിലുള്ളവരില്‍ ഗുരുതര പരിക്കുള്ളവരുമുണ്ട്. ഇനിയും മരണസംഖ്യ വര്‍ദ്ധിച്ചേക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.’വനംവകുപ്പ് ശരിയായ രീതിയില്‍ തെരച്ചില്‍ നടത്തുന്നില്ല. സംഘത്തില്‍ വെറും നാലുപേരേ ഉണ്ടായിരുന്നുള്ളു. പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. അധികൃതരുടെ നിഷ്‌ക്രിയത്വം കാരണം ഇവിടെ ജനജീവിതം സ്തംഭിച്ചു. ഞങ്ങളുടെ കൃഷിയിടങ്ങളിലേക്ക് പോകാനോ ഒറ്റയ്ക്ക് പുറത്തിറങ്ങാനോ ഭയമാണിപ്പോള്‍. സ്ഥലത്ത് സിസിടിവി പോലും അധികൃതര്‍ സ്ഥാപിച്ചിട്ടില്ല ‘- ഒരു പ്രദേശവാസി പറഞ്ഞു.