Home Featured ഐ.പി.എല്‍ വാതുവെപ്പ്: നാലുപേര്‍ അറസ്റ്റില്‍

ഐ.പി.എല്‍ വാതുവെപ്പ്: നാലുപേര്‍ അറസ്റ്റില്‍

by admin

ബംഗളൂരു: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മൂന്നാഴ്ചക്കിടെ ബംഗളൂരു പൊലീസ് 14 ചൂതാട്ടക്കാരെ അറസ്റ്റ് ചെയ്തു.ഏപ്രില്‍ രണ്ടു മുതല്‍ 18 വരെ ബംഗളൂരു നഗരത്തിലെ 15 പൊലീസ് സ്റ്റേഷനുകള്‍ സഹകരിച്ച്‌ നടത്തിയ ഓപറേഷനില്‍ ചിന്നസ്വാമി സ്റ്റേഡിയം പരിസരത്തുനിന്നാണ് ഇവരെ പിടികൂടിയത്.

പ്രതികളില്‍നിന്ന് പണം, വാതുവെപ്പിനുള്ള കോയിനുകള്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവയടക്കം 2.65 കോടിയുടെ സമ്ബത്താണ് പിടിച്ചെടുത്തത്. ഐ.പി.എല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റതുമായി ബന്ധപ്പെട്ടും പ്രതികളെ പിടികൂടിയിട്ടുണ്ട്.

കര്‍ണാടകയില്‍ മലയാളിയെ കഴുത്തറുത്ത് കൊന്നു; മരിച്ചത് കണ്ണൂര്‍ സ്വദേശി; കൊല്ലപ്പെട്ടത് 32 ഏക്കറോളം ഉള്ള കാപ്പിത്തോട്ടം വില്‍പന നടത്താനുള്ള ശ്രമത്തിനിടെ

കര്‍ണാടകത്തിലെ കുടക് ജില്ലയിലെ വീരാജ്‌പേട്ടയില്‍ മലയാളിയായ കാപ്പിത്തോട്ട ഉടമകഴുത്തറുത്ത് കൊലപ്പെടുത്തി.കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശി പ്രദീപ് (വയസ്സ് വ്യക്തമല്ല) ആണെന്ന് പൊലീസ് അറിയിച്ചു. കൊയിലി ആശുപത്രി സ്ഥാപകന്‍ പരേതനായ കൊയിലി ഭാസ്‌കരന്റെ മകനാണ് പ്രദീപ്. അവിവാഹിതനാണ്.പ്രദീപിന് വീരാജ്‌പേട്ടയിലെ ബി. ഷെട്ടിഗേരിയിലായി ഏകദേശം 32 ഏക്കര്‍ കാപ്പിത്തോട്ടമുണ്ടായിരുന്നു.

ഇതിന് വില്‍പ്പനയ്ക്ക് ശ്രമം നടന്നുകൊണ്ടിരിക്കെ ആയിരുന്നു ദുരൂഹമായ കൊലപാതകം. പ്രദീപ് വര്‍ഷങ്ങളായി കര്‍ണാടകയില്‍ കൃഷി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് താമസിച്ചുവരികയായിരുന്നു.സംഭവസ്ഥലത്തെത്തിയ ഗോണിക്കുപ്പ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദീപിന്റെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്നും, സാമ്ബത്തിക താത്പര്യങ്ങള്‍ സഹിതം മറ്റ് അസൂയയും സങ്കേതം പോലീസിന്റെ അന്വേഷണ പരിധിയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

കൊലപാതകത്തിന് പിന്നിലെ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പ്രദീപിന്റെ ആസ്തി ഇടപാടുകള്‍ നേരത്തെ തന്നെ ചിലര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നതും അന്വേഷണത്തിനിടെ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രദേശവാസികളെയും സഹപ്രവര്‍ത്തകരെയും ചോദ്യം ചെയ്യുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group