Home Uncategorized വിരമിച്ച ബാങ്ക് ജീവനക്കാരൻ ജോലി ചെയ്തിരുന്ന ശാഖയില്‍ എത്തി ജീവനൊടുക്കി

വിരമിച്ച ബാങ്ക് ജീവനക്കാരൻ ജോലി ചെയ്തിരുന്ന ശാഖയില്‍ എത്തി ജീവനൊടുക്കി

by admin

മംഗളൂരു: വിരമിച്ച ബാങ്ക് ജീവനക്കാരൻ ജോലി ചെയ്തിരുന്ന ശാഖയില്‍ എത്തി ആത്മഹത്യ ചെയ്തു.കുദ്രോളി സ്വദേശിയായ ഗിരിധർ യാദവ് (61) ആണ് മരിച്ചത്.കനറാ ബാങ്കിന്റെ കൊഡിയല്‍ബെയില്‍ ശാഖയില്‍ 40 വർഷത്തിലേറെ സേവനമനുഷ്ഠിച്ച അദ്ദേഹം അടുത്തിടെ വിരമിച്ചു. ബാങ്കിനോടുള്ള സ്നേഹം കാരണം അദ്ദേഹം ഇടയ്‌ക്കിടെ തന്റെ പഴയ ജോലിസ്ഥലം സന്ദർശിക്കാറുണ്ടായിരുന്നു.ബുധനാഴ്ചയും അദ്ദേഹം ബാങ്കില്‍ പോയിരുന്നു.

എന്നാല്‍ വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ ഭാര്യ ബന്ദർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.വ്യാഴാഴ്ച രാവിലെ പതിവുപോലെ ബാങ്ക് തുറന്നപ്പോഴാണ് ഗിരിധറിനെ ബാങ്കിന്റെ സ്റ്റോർ റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.ആത്മഹത്യയുടെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.സംസ്ഥാനതല പവർ ലിഫ്റ്ററായിരുന്ന അദ്ദേഹം അവയില്‍ നിരവധി മെഡലുകള്‍ നേടിയിരുന്നു.

ധോണിയുടെ മകള്‍ക്കൊപ്പം അഭിനയം; കാഡ്ബറി ഓറിയോയുടെ പരസ്യത്തില്‍ അവസരം വാഗ്ദാനം ചെയ്ത് വ്യവസായിയില്‍നിന്ന് തട്ടിയത് ലക്ഷങ്ങള്‍

ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവയോടൊപ്പം പരസ്യ വിഡിയോയില്‍ അഭിനയിക്കാൻ മക്കള്‍ക്ക് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി.വ്യവസായിയുടെ മകനും സഹോദരിയുടെ മകള്‍ക്കും അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് 3.9 ലക്ഷം രൂപ തട്ടിയെടുത്തത്. ദാദർ സ്വദേശിയായ നീരവ് ഗിലിത്‌വാലയാണ് കബളിപ്പിക്കപ്പെട്ടത്.ലോവർ പരേലിലെ ഒരു മാളില്‍ ഡിസ്നി കിഡ്സ് ഇന്ത്യ എന്ന കമ്ബനിയുടെ പരസ്യ വിഡിയോയില്‍ അഭിനയിക്കാൻ കുട്ടികളെ തേടിയുള്ള പരസ്യം ശ്രദ്ധയില്‍പെട്ട നീരവ് അതില്‍ നല്‍കിയിരിക്കുന്ന നമ്ബറില്‍ ബന്ധപ്പെട്ടിരുന്നു.

ഡിസ്നി കിഡ്സ് ഇന്ത്യയുടെ ക്രിയേറ്റീവ് ഡയറക്ടറാണെന്നു പരിചയപ്പെടുത്തിയ യുവാവ് കുട്ടികളുടെ ഫോട്ടോ, ഓഡിഷൻ വിഡിയോ എന്നിവ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. പിന്നീട് പലതവണ ഫോട്ടോ, വിഡിയോ എന്നിവ ആവശ്യപ്പെട്ട് കുടുംബത്തിന്റെ വിശ്വാസ്യത പിടിച്ചുപറ്റി.സിവ ധോണി അവതരിപ്പിക്കുന്ന കാഡ്ബറി ഓറിയോ പരസ്യത്തിലേക്ക് അവരുടെ കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും തുടരാൻ രജിസ്ട്രേഷനും പ്രോസസിങ് ഫീസും അടക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ദമ്ബതികള്‍ തുടക്കത്തില്‍ ഏകദേശം 1.5 ലക്ഷം രൂപയും പിന്നീട് കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ആകെ 3.5 ലക്ഷം രൂപ നല്‍കിയതായി റിപ്പോർട്ടില്‍ പറയുന്നു.പരസ്യ ചിത്രീകരണത്തെക്കുറിച്ച്‌ കൂടുതല്‍ അപ്‌ഡേറ്റുകളോ ഔദ്യോഗിക വിലാസമോ നല്‍കാതെ വന്നപ്പോള്‍ ദമ്ബതികള്‍ക്ക് സംശയം തോന്നുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതല്‍ പേർ തട്ടിപ്പിന് ഇരയോയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group