മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്.ബല്ലാര്‍ഡ് എസ്റ്റേറ്റ് പ്രദേശത്തെ കെട്ടിടത്തിനാണ് തീ പിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.തീപിടുത്ത വിവരം അറിഞ്ഞതോടെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും തീ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് വ്യാപിക്കുകയായിരുന്നു.
നാലാം നിലവരെ തീ പടര്‍ന്നുവെന്നാണ് വിവരം.തീ അണക്കാനായി എട്ട് ഫയര്‍ എഞ്ചിനുകള്‍, ആറ് ജംബോ ടാങ്കറുകള്‍, ഒരു ഏരിയല്‍ വാട്ടര്‍ ടവര്‍ ടെന്‍ടര്‍, റെസ്‌ക്യൂ വാന്‍, ക്യുക് റെസ്പോണ്‍സ് വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നാശനഷ്ടങ്ങളുടെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ശത്രുക്കള്‍ക്ക് ഇഷ്ടമായില്ല, ശക്തമായ തിരിച്ചടി നല്‍കും’: പ്രധാനമന്ത്രി
പഹൽഗം ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ശത്രുക്കള്‍ക്ക് ഇഷ്ടമായില്ല.അതുകൊണ്ടാണ് ഇത്രയും വലിയ ഗൂഢാലോചന നടന്നത്. ഇന്ത്യക്കാർ ഭീകരവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കണം.ആക്രമണത്തിന് പിന്നാലെ ഇന്ത്യക്കാർ ഒരുമിച്ച് നില്‍ക്കുന്നത് ലോകം കാണുകയാണ്. ലോക നേതാക്കള്‍ പിന്തുണ അറിയിച്ചു. ലോകം മുഴുവൻ നമുക്ക് ഒപ്പം നില്‍ക്കുന്നുണ്ട്. നമുക്ക് നീതി ലഭിക്കും.
പഹല്‍ഗാമിലെ ഭീകരാക്രമണം പാകിസ്താന്റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും.ഭീകരവാദികള്‍ക്കെതിരായ രോഷം ജനങ്ങള്‍ക്കിടയില്‍ അലയടിക്കുന്നു. ഭീകരാക്രമണത്തില്‍ ഇരയാക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കും എന്ന് നരേന്ദ്രമോദി പറഞ്ഞു.ആക്രമണം നടത്തിയവരും ഗൂഢാലോചനയില്‍ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.