ബംഗളൂരു: കര്‍ണാടക ബി.ജെ.പിയിലും കലഹം മൂര്‍ച്ഛിക്കുന്നു. ഒറ്റക്കക്ഷിയായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായിട്ടും സര്‍ക്കാറിനും പാര്‍ട്ടിക്കുമിടയിലെ അന്തരം വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബി.എസ്. യെദിയൂരപ്പയെ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമതനീക്കം. മുഖ്യമന്ത്രിക്കെതിരെ ടൂറിസം മന്ത്രി സി.പി. യോഗേശ്വര്‍ അടക്കമുള്ള ചില നേതാക്കള്‍ പരസ്യമായി രംഗത്തുവരുകയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ കണ്ട് പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു.

കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാറിനു പകരം ‘ത്രികക്ഷി ഭരണ’മാണ് നടക്കുന്നതെന്നും കോണ്‍ഗ്രസിനെയും ജെ.ഡി-എസിനെയും പ്രീതിപ്പെടുത്തിയാണ് യെദിയൂരപ്പ ഭരണം മുന്നോട്ടുകൊണ്ടുപോവുന്നതെന്നുമാണ് യോഗേശ്വറിെന്റ ആരോപണം. ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്ര അമിതമായി ഇടപെടുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
വിജയേന്ദ്രയുടെ പിന്‍സീറ്റ് ഡ്രൈവിങ്ങിനെ മുതിര്‍ന്ന എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ അടക്കമുള്ള നേതാക്കളും വിമര്‍ശിച്ചിരുന്നു. യെദിയൂരപ്പ മാന്യമായ രീതിയില്‍ രാഷ്ട്രീയം വിടുകയാണ് വേണ്ടതെന്നും ഭരണത്തില്‍ തുടരുന്ന പക്ഷം അപമാനം നേരിടേണ്ടിവരുമെന്നും ബസനഗൗഡ പാട്ടീല്‍ യത്നാല് പറഞ്ഞു. അതേസമയം, യോഗേശ്വറിനെതിരെ യെദിയൂരപ്പയുടെ അനുയായികളായ 65 എം.എല്‍.എമാര്‍ ഒപ്പിട്ട കത്ത് പാര്‍ട്ടി നേതൃത്വത്തിന് ൈകമാറി മറുനീക്കവും സജീവമാക്കിയിട്ടുണ്ട്.
പരസ്യമായി വാക്ക് തര്‍ക്കം : ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കര്‍ണാടക സര്‍ക്കാര്‍
യെദിയൂരപ്പക്കെതിരായ നീക്കം ചെറുക്കാന്‍ കഴിഞ്ഞദിവസം ദേശീയ അധ്യക്ഷനുമായി ബി.വൈ. വിജയേന്ദ്ര കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് മാറ്റമുണ്ടാവില്ലെന്ന വിശദീകരണവുമായി പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ രംഗത്തെത്തി. എന്നാല്‍, ദിവസങ്ങളായി ഇക്കാര്യത്തില്‍ മൗനം പാലിച്ച യെദിയൂരപ്പ, ‘കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധനാണ്’ എന്നാണ് ഞായറാഴ്ച പ്രതികരിച്ചത്. കേന്ദ്ര നേതൃത്വത്തിന് തന്നില്‍ വിശ്വാസമുള്ളിടത്തോളംകാലം താന്‍ മുഖ്യമന്ത്രിയായി തുടരുമെന്നും അവരാവശ്യപ്പെടുന്ന ദിവസം പടിയിറങ്ങുമെന്നും യെദിയൂരപ്പ പറഞ്ഞു.
