ബംഗളൂരു: കഴിഞ്ഞ ദിവസം ചാമരാജ് നഗറില്ലെ ക്വാറിയിൽ പുലിയുടെ ജഡം കണ്ടതിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പ് അധികൃതർ കർഷകനെ കസ്റ്റഡിയിൽ എടുത്തു. പുള്ളിപ്പുലിയെ വിഷം കൊടുത്തത് കൊലപ്പെടുത്തിയെന്ന സംശയത്തിന്റെ അടി സ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾ വനമേഖലയിൽ പശുക്കളെ മേയ്ക്കുന്നയാളാണ്.
ചാമരാജ്നഗർ റേഞ്ചിലെ ബിലിഗിരി രംഗനാഥ ടെഗർ (ബി.ആർ.ടി) വന്യജീവി ഡിവിഷനിലെ തെരകണാമ്പിക്കടുത്തുള്ള കോത്തലവാടി കരിങ്കല്ല് ക്വാറി യിൽ ഏകദേശം അഞ്ച് മുതൽ ആറ് വയസ്സുള്ള പു ലിയുടെ മൃതദേഹം വ്യാഴാഴ്‌ചയാണ് കണ്ടെത്തിയത്. ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഹിരാലാലിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തിൽ പുലിയെ വിഷം കൊ ടുത്തു കൊലപ്പെടുത്തിയതാണെന്നാണ് വനം വകുപ്പിന്റെ നിഗമനം.
നിമിഷപ്രിയയ്‌ക്ക് മാപ്പില്ല, ദൈവത്തിന്റെ നിയമം നടപ്പിലാക്കണം’; കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം
നിമിഷപ്രിയയ്‌ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യമൻ പൗരൻ തലാല്‍ അബ്‌ദോ മഹ്‌ദിയുടെ സഹോദരൻ അബ്ദുല്‍ഫത്താ മഹ്ദി.ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ല. അനുരഞ്ജന ശ്രമങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമം നടപ്പിലാക്കണമെന്ന് ഞങ്ങള്‍ നിർബന്ധിക്കുന്നുവെന്നും ബിബിസി അറബിക്കിന് തിങ്കളാഴ്‌ച നല്‍കിയ അഭിമുഖത്തില്‍ തലാലിന്റെ സഹോദരൻ പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ച വിധി വന്നതിന് മുമ്ബായിരുന്നു അബ്ദുല്‍ഫത്താ മഹ്ദിയുടെ പ്രതികരണം.’
ക്രൂരവും ഭയാനകവും ഹീനവുമായ കുറ്റകൃത്യമാണ് നടന്നത്. ഈ കേസിന്റെ ഭാഗമായി ഞങ്ങളുടെ കുടുംബം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ച് കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണ് ഇന്ത്യൻ മാദ്ധ്യമങ്ങള്‍.അതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ഞങ്ങള്‍ക്ക് വ്യക്തമാണ്. എന്ത് തർക്കമായാലും അതിന്റെ കാരണങ്ങള്‍ എത്ര വലുതായാലും ഒരു കൊലപാതകത്തെ ന്യായീകരിക്കാനാകില്ല. മൃതദേഹം വെട്ടിമുറിക്കുക, വികൃതമാക്കുക, ഒളിപ്പിച്ചുവയ്‌ക്കുക, ഇതിനെക്കുറിച്ചൊന്നും കൂടുതല്‍ പറയണ്ടല്ലോ’ – അബ്ദുല്‍ഫത്താ മഹ്ദി പറഞ്ഞു.
2017ലാണ് നിമിഷപ്രിയ തലാല്‍ അബ്‌ദോ മഹ്‌ദിയെ കൊലപ്പെടുത്തിയത്. നഴ്‌സായിരുന്നു നിമിഷപ്രിയ യമനില്‍ മഹ്‌ദിയുമായി ചേർന്ന് ഒരു ക്ലിനിക്ക് ആരംഭിച്ചിരുന്നു. ഇയാള്‍ നിരന്തരം നിമിഷപ്രിയയെ മാനസിക പീഡനത്തിനും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിമിഷപ്രിയയെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ ഇയാള്‍ തട്ടിയെടുത്തു. പാസ്പോര്‍ട്ട് പിടിച്ചുവച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചു.നിമിഷപ്രിയയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യെമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. തുടർന്ന് മഹ്‌ദിയെ മയക്കുമരുന്ന് കുത്തിവച്ച് മയക്കിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാല്‍, മരുന്ന് ഫലപ്രദമായില്ല. തലാല്‍ മയക്കുമരുന്നിന് അടിമയായതിനാലായിരുന്നു ഇത്. ശേഷം വീണ്ടും മരുന്ന് കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്.അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു എന്നകാര്യം ഇന്നലെ പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഒരു പരസ്യ പ്രതികരണത്തിന് കേന്ദ്രം തയ്യാറായില്ല. യമനിലെ സാഹചര്യമാണ് ഇതിന് കാരണം. യമനിലെ സാഹചര്യങ്ങള്‍ സങ്കീർണമാണ്. അനാവശ്യ തർക്കങ്ങള്‍ മോചനത്തിനുള്ള ശ്രമത്തെ ബാധിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.