ബെംഗളൂരു∙ നഗരത്തിൽ സർവീസ് നടത്തുന്ന ക്വാഡ്രി സൈക്കിളുകൾക്ക് നിരക്ക് നിശ്ചയിച്ച് ഗതാഗതവകുപ്പ്. ആദ്യത്തെ 4 കിലോമീറ്ററിന് 60 രൂപയാണ് മിനിമം നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 16 രൂപ വീതം നൽകണം. 2019 മുതൽ നഗരത്തിൽ ബജാജ് ഓട്ടോ ക്യൂട്ട് ക്വാഡ്രി സൈക്കിളും ഊബറും ചേർന്ന് വെബ് ടാക്സി സർവീസ് നടത്തുന്നുണ്ടെങ്കിലും 4 വർഷത്തിന് ശേഷമാണ് ഗതാഗതവകുപ്പ് നിരക്ക് നിശ്ചയിച്ചത്. ഓട്ടോറിക്ഷയുടെ നിരക്ക് തന്നെയാണ് ഊബർ ഈടാക്കിയിരുന്നത്. ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ക്വാഡ്രി സൈക്കിൾ ഓട്ടോറിക്ഷയ്ക്കും കാറിനും ഇടയിലുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ബംഗളൂരുവില്‍ ഒരു സാരിക്ക് വേണ്ടി രണ്ട് സ്ത്രീകളുടെ തമ്മില്‍ത്തല്ല്
ബംഗളൂരു: മല്ലേശ്വരത്ത് മൈസൂര്‍ സില്‍ക്ക് സാരികളുടെ വാര്‍ഷിക വില്‍പ്പനക്കിടെ സാരിക്ക് വേണ്ടി തമ്മില്‍ത്തല്ല്.
ഒരു സാരിക്ക് വേണ്ടി രണ്ട് സ്ത്രീകള്‍ തമ്മില്‍ തര്‍ക്കം കൂടുന്നതിന്റെയും ഒടുവില്‍ അത് കൈയാങ്കളിയിലേക്ക് നീങ്ങുന്നതിന്റെയും വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പരസ്പരം അടിച്ചും മുടിപിടിച്ച് വലിച്ചും ചീത്തവിളിച്ചും തര്‍ക്കും രൂക്ഷമാവുന്നു. എന്നാല്‍ ഷോപ്പിങ്ങിന് വന്ന മറ്റ് ആളുകള്‍ തര്‍ക്കം നടക്കുന്നതുപോലും ശ്രദ്ധിക്കാതെ ഷോപ്പിങ് തുടരുകയാണ്. അതിനിടെ സെക്യൂരിറ്റി ജീവനക്കാരനെത്തി സ്ത്രീകളെ പിടിച്ചു മാറ്റുന്നതും വിഡിയോയിലുണ്ട്.
‘പിറകില്‍ അടി നടക്കുമ്ബോള്‍ എന്തു നടക്കുന്നുവെന്നറിയാന്‍ തല ഒന്നു തിരിച്ചുപോലും നോക്കാതെ ഷോപ്പിങ് നടത്തുന്നവരെയാണ് എനിക്കിഷ്ടം’ എന്നാണ് ഒരു യൂസര്‍ കമന്റ് ചെയ്തിരിക്കുന്നത്.
സാരി ഒരു തുണിക്കഷണമല്ല, അതൊരു വികാരമാണ് എന്ന് മറ്റൊരാള്‍. എത്ര ആവശ്യക്കാരാണ് സാരിക്ക്, ഈ വിഡിയോ പരസ്യമായിപയോഗിക്കാമെന്നും, ഈ രാജ്യത്ത് നമ്മള്‍ ഭൂമിക്കും പണത്തിനും സാരിക്കും വേണ്ടി അടികൂടുന്നുവെന്നും കമന്റുകളുണ്ട്.