പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ ആരോഗ്യനില മോശമാകുകയായിരുന്നു. കഴിഞ്ഞ അമ്ബത് വർഷത്തിലേറെയായി രാജേഷ് സിനിമാരംഗത്തുണ്ട്.150ലേറെ തമിഴ് ചിത്രങ്ങളിലും തെലുങ്ക്, മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1974ല്‍ പുറത്തിറങ്ങിയ ‘അവള്‍ ഒരു തൊടർക്കഥെെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1979ല്‍ ‘കന്നി പരുവത്തിലേ’ എന്ന ചിത്രത്തിലൂടെ നായകനുമായി.
സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവർ, നേരുക്ക് നേർ, ദീന, സിറ്റിസെൻ, രമണ, റെഡ്, സാമി, ശിവകാശി, മഴെെ, ധർമപുരി, തിരുപ്പതി, സർക്കാർ, മാസ്റ്റർ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. മലയാളത്തില്‍ അലകള്‍, ഇതാ ഒരു പെണ്‍കുട്ടി, അഭിമന്യൂ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവർക്ക് തമിഴില്‍ ശബ്ദം നല്‍കിയിരുന്നത് രാജേഷ് ആയിരുന്നു. ശ്രീറാം രാഘവൻ സംവിധാനം ചെയ്ത് 2024ല്‍ പുരത്തിറങ്ങിയ ‘മെറി ക്രിസ്മസ്’ ആണ് പുറത്തിറങ്ങിയ അവസാന ചിത്രം. ടെലിവിഷൻ രംഗത്തും സജീവമായിരുന്നു.
മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവര്‍ക്ക് തമിഴില്‍ ശബ്ദം നല്‍കിയിരുന്നത് രാജേഷ് ആയിരുന്നു. ഡുംഡുംഡും, ജൂട്ട്, മജാ, ഉള്ളം കേള്‍ക്കുമേ, റാം എന്നീ ചിത്രങ്ങളില്‍ മുരളിക്കുവേണ്ടി ശബ്ദം നല്‍കി. ദേവി എന്ന ചിത്രത്തില്‍ ജോയ് മാത്യുവിനും , പൊയ് സൊല്ല പോറോം എന്ന ചിത്രത്തില്‍ നെടുമുടി വേണുവിനും ശബ്ദം നല്‍കി.മഹാനടി, ഇരുവര്‍, നേര്ക്കു നേര്, ദിന, സിറ്റിസണ്‍, രമണ, റെയ്ഡ്, സാമി, ആഞ്ജനേയ, വിരാണ്ടി, കോവില്‍, ഓട്ടോഗ്രാഫ്, ജി, ശിവകാശി, മഴ, ഇ, തിരുപ്പതി, പരമശിവന്‍, വരല്‍, മരുതമലൈ, റൂം നമ്ബര്‍, സര്‍ഹുര്‍ ഗെറ്റ്, 305, ഗോഡ്, ധര്‍മൂര്‍ ഗെറ്റ്, ഗെറ്റ്, 305, എന്നിങ്ങനെയുള്ള തമിഴില്‍ ഹിറ്റായ ചിത്രങ്ങളിലും വേഷമിട്ടു.